തലയോലപ്പറമ്പ്: നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കുറച്ചു പണം മുൻകൂർ നൽകി 43 ലക്ഷത്തോളം രൂപയുടെ സ്വർണം വാങ്ങി ദമ്പതികൾ ജുവലറി ഉടമയെ കബളിപ്പിച്ച സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
തലയോലപ്പറമ്പ് വടകരയിലെ ജുവലറി ഉടമയാണ് തലയോലപറമ്പ് പുത്തൻപുരയ്ക്കൽ അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിച്ച് സ്വർണം തട്ടിയെടുത്തതായി ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്.
നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന ഇവർ സമീപിച്ചപ്പോൾ ഇവരുടെ ഡിവൈഎഫ്ഐ, സിപിഎം ബന്ധം കണക്കിലെടുത്ത് ഇക്കാര്യം സത്യമാണെന്ന് ജുവലറി ഉടമ വിശ്വസിക്കുകയായിരുന്നുവെന്ന് പറയുന്നു. പല അവധികഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ജുവലറി ഉടമ തിരിച്ചറിഞ്ഞത്.
അനന്തനുണ്ണി സിപിഎം തലയോലപ്പറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവും ഭാര്യ കൃഷ്ണേന്ദു ഡിവൈ എഫ്ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയുമായിരുന്നു. തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരം നടത്തിയിരുന്നു.
അനന്തനുണ്ണിയുടെ ഭാര്യ കൃഷ്ണേന്ദുവും സഹപ്രവർത്തക ദേവി പ്രജിത്തും ചേർന്ന് 42.22 ലക്ഷം രൂപ തലയോലപ്പറമ്പിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന് തട്ടിയെടുത്തു കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇവർക്കെതിരേ പുതിയ പരാതി പോലീസിന് ലഭിച്ചത്.
തട്ടിപ്പ് കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് തലയോലപ്പറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി. ജയിംസ് പറഞ്ഞു.
തലയോലപ്പറമ്പ് വടകരയിലെ ജുവലറി ഉടമയാണ് തലയോലപറമ്പ് പുത്തൻപുരയ്ക്കൽ അനന്തനുണ്ണി, ഭാര്യ കൃഷ്ണേന്ദു എന്നിവർ പ്രോമിസറി നോട്ട് നൽകി കബളിച്ച് സ്വർണം തട്ടിയെടുത്തതായി ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയത്.
നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന ഇവർ സമീപിച്ചപ്പോൾ ഇവരുടെ ഡിവൈഎഫ്ഐ, സിപിഎം ബന്ധം കണക്കിലെടുത്ത് ഇക്കാര്യം സത്യമാണെന്ന് ജുവലറി ഉടമ വിശ്വസിക്കുകയായിരുന്നുവെന്ന് പറയുന്നു. പല അവധികഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ജുവലറി ഉടമ തിരിച്ചറിഞ്ഞത്.
അനന്തനുണ്ണി സിപിഎം തലയോലപ്പറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവും ഭാര്യ കൃഷ്ണേന്ദു ഡിവൈ എഫ്ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയുമായിരുന്നു. തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരം നടത്തിയിരുന്നു.
അനന്തനുണ്ണിയുടെ ഭാര്യ കൃഷ്ണേന്ദുവും സഹപ്രവർത്തക ദേവി പ്രജിത്തും ചേർന്ന് 42.22 ലക്ഷം രൂപ തലയോലപ്പറമ്പിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന് തട്ടിയെടുത്തു കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇവർക്കെതിരേ പുതിയ പരാതി പോലീസിന് ലഭിച്ചത്.
തട്ടിപ്പ് കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് തലയോലപ്പറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി. ജയിംസ് പറഞ്ഞു.