കടുത്തുരുത്തി: കല്ലറ, കടുത്തുരുത്തി, തലയോലപ്പറന്പ് പഞ്ചായത്തുകളെ വേർതിരിക്കുന്ന കോട്ടയം, വൈക്കം കെവി കനാൽ, കരിയാർ, എഴുമാം കായൽ, ചുള്ളിത്തോട്, കാന്താരിക്കടവ്, ആപ്പുഴത്തോട്, മൂവാറ്റുപുഴ ആറിന്റെ കൈവഴികളായ പുഴകളും തോടുകളും മാലിന്യമുക്തമാക്കാൻ ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്റർ പെണ്‍കൂട്ടായ്മ.
പ്രളയാന്തരം കിഴക്കൻപ്രദേശത്തുനിന്ന് ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യം കായലിലും പുഴകളിലും നിറഞ്ഞു കിടക്കുന്നു. നൂറോളം ചെറുവള്ളത്തിലായി 200ൽ ഏറെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. 18-നു രാവിലെ ഒന്പതിനു കടുത്തുരുത്തി നിയോജകമണ്ഡലം മോൻസ് ജോസഫ് മാലിന്യ വിമുക്ത ക്യാന്പയിന്റെ ഉദ്ഘാടനം നിർവഹിക്കും. അർച്ചന വിമൻസ് സെന്റർ മാനേജിംഗ് ഡയറക്ടർ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിക്കും. വൈക്കം നിയോജക മണ്ഡലം സി.കെ. ആശാ മുഖ്യസന്ദേശം നൽകും. രാഷ്ട്രീയ, സാമൂഹിക, സാമൂദായിക നേതാക്കൾ പങ്കെടുക്കും. ശേഖരിക്കുന്ന പ്ലാസ്റ്റികു മാലിന്യം തരംതിരിച്ചു വിവിധ കന്പനികൾക്ക് കൊടുക്കും.
പുഴകളും തോടുകളും മാലിന്യമുക്തമാക്കാൻ അർച്ചനയിലെ പെണ്‍കൂട്ടായ്മ
12:00 AM Nov 17, 2018 | Deepika.com