കൂട്ടായ്മയിലെ കരുത്തുകാട്ടി ഈരാറ്റുപേട്ട; സ്വരൂപിച്ചത് രണ്ട് ആംബുലൻസിനുള്ള തുക

10:46 PM Nov 16, 2018 | Deepika.com
ഈരാറ്റുപേട്ട: എംഎംൽഎ ആംബുലൻസിനായി പ്രഖ്യാപിച്ച തുക കിട്ടാൻ പലതവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തതോടെ കരുണ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് മനസ് മടുത്തിരുന്നു. എന്നാൽ വിവരമറിഞ്ഞ ഈരാറ്റുപേട്ടക്കാർ ഒത്തുചേർന്നപ്പോൾ സമാഹരിച്ചത് ഒന്നല്ല, രണ്ട് ആംബുലൻസിനുള്ള തുക. സമൂഹമാധ്യമങ്ങളുടെ ഇടപെടലും പ്രദേശവാസികളുടെ വിശാലമനസുമാണ് ഈ നേട്ടത്തിന് പിന്നിൽ.

ഈരാറ്റുപേട്ട കേന്ദ്രമായി കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന സർക്കാരിന്‍റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി. നിലവിലുള്ള ആംബുലൻസ് കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായതിനെ തുടർന്ന് ഭാരവാഹികൾ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനെ സമീപിച്ചതിനെ തുടർന്ന് കരുണയ്ക്ക് പുതിയൊരു ആംബുലൻസ് വാങ്ങി നൽകാൻ എംഎൽഎ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ഒരു വർഷം മുന്പ് അനുവദിച്ചിരുന്നു. കരുണയുടെ പ്രവർത്തകർ പല പ്രാവശ്യം തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് അടക്കം കയറി ഇറങ്ങിയിട്ടും അനുവദിച്ച തുക സർക്കാരിൽ നിന്നു ലഭിക്കുകയുണ്ടായില്ല.

ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ് ബുക്ക് കൂട്ടായ്മയിൽ വന്നതിനെ തുടർന്ന് കരുണയ്ക്ക് ഒരു ആംബുലൻസ് എന്ന പേരിൽ എന്‍റെ ഈരാറ്റുപേട്ട ഫെയ്സ് ബുക്ക് കൂട്ടായ്മയും നമ്മുടെ ഈരാറ്റുപേട്ട ഫെയ്സ് ബുക്ക് കൂട്ടായ്മയും ചേർന്ന് ആരംഭിച്ച സോഷ്യൽ മീഡിയാ കാന്പയിനൊപ്പം ഈരാറ്റുപേട്ടയിലെ പൊതുസമൂഹം രംഗത്തിറങ്ങുകയായിരുന്നു. ഇതിനായി ഹാഷിർനദ്വി ചെയർമാനും വി.എം. ഷഹീർ കണ്‍വീനറായുമുള്ള കമ്മിറ്റിയുടെ ഒരു മാസത്തെ ശ്രമഫലമായി 22 ലക്ഷം രൂപ ഈരാറ്റുപേട്ട നഗര സഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നുമായി സമാഹരിച്ചു.

ഇതിൽ നാട്ടുകാരായ പ്രവാസികളിൽ നിന്ന് ആറു ലക്ഷം രുപയും ലഭിച്ചു. വിവിധ മസ്ജിദുകളിൽ നിന്ന് ഒരു ലക്ഷം രൂപയും ശേഖരിച്ചു. ഈ തുകയിൽ നിന്ന് ആധുനിക രീതിയിലുള്ള ഒരു ആംബുലൻസും ഒരു ഹോം കെയർ ആംബുലൻസും വാങ്ങി കരുണയ്ക്ക് നൽകി.

ഒരു ആംബുലൻസ് വാങ്ങുന്നതിന്‍റെ വിലയായ15 ലക്ഷം രുപ സന്പാദിക്കുവാനായിരുന്നു സംഘാടക സമതി ഉദ്ദേശിച്ചത്. എന്നാൽ ഇത് 22 ലക്ഷം കവിഞ്ഞു. നാട്ടിൽ സന്മനസ്സുള്ളവർ വർധിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നതായി സംഘാടക സമിതി ചെയർമാൻ ഹാഷിർ നദ്വി പറഞ്ഞു.

ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ് കരുണ. കുറഞ്ഞ നിരക്കിലും നിർധനർക്ക് സൗജന്യമായുമാണ് കരുണയുടെ ആംബുലൻസുകൾ സർവീസ് നടത്തിവരുന്നത്. ഈരാറ്റുപേട്ടയിലും സമീപ പഞ്ചായത്തുകളിലുമായി പ്രതിമാസം 350 ൽപ്പരം രോഗികൾക്ക് ആശ്വാസവുമായി കരുണയുടെ പ്രവർത്തകർ കടന്നു ചെല്ലുന്നു. 50ൽപ്പരം അഗതികൾ താമസിക്കുന്ന അഗതിമന്ദിരവും കരുണ നടത്തിവരുന്നുണ്ട്.