ബൈക്ക് മോഷണം: പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

01:49 AM Nov 16, 2018 | Deepika.com
കിഴക്കമ്പലം: പാടത്തിക്കര, അമ്പലമുകൾ, ഇരുമ്പനം, പള്ളിക്കര, ആലുവ തുടങ്ങിയ പ്രദേശങ്ങളിൽനിന്നു ബൈക്കുകൾ മോഷ്ടിച്ച് കറങ്ങിനടക്കുന്ന പ്രായപൂർത്തിയാകാത്ത നാലുപേരെ അമ്പലമേട് പോലീസ് പിടികൂടി. 15നും 17നും ഇടയിലുള്ളവരാണ് പിടിയിലായവർ. വിവിധ പ്രദേശങ്ങളിൽ നിന്നായി അഞ്ച് ബൈക്കുകളാണ് ഇവർ മോഷണം നടത്തിയത്. ഇരുചക്രവാഹനങ്ങളാണ് സംഘം മോഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി പാടത്തിക്കര ഭാഗത്തുനിന്ന് ബൈക്ക് മോഷണം നടത്തി കടന്നുകളയുന്നതിനിടയിലാണ് ഇവർ പിടിയിലായത്. മോഷണത്തിനുശേഷം ഇവർ ഇത് ഉപയോഗിക്കുകയും പോലീസിനെ കാണുമ്പോൾ ഉപേക്ഷിച്ച് കടന്നു കളയുകയുമാണ് പതിവ്. ഇങ്ങനെ മോഷ്ടിച്ച പല ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ പലരും നേരത്തെയും ബൈക്ക് മോഷണത്തിലും കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ട്. ഗാനമേള ട്രൂപ്പിൽ ഡ്രംസ് കൊട്ടുന്നതിനിടെ വിവിധ സ്ഥലങ്ങളിലുള്ള ഇവർ സുഹൃത്തുക്കൾ ആവുകയായിരുന്നു. ഇവർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.