വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന: 2 പേർ പിടിയിൽ

01:43 AM Nov 16, 2018 | Deepika.com
പറവൂർ: പറവൂർ മേഖലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
പഴനിയിൽനിന്നും 1.2 കിലോഗ്രാം കഞ്ചാവുമായി എത്തിയ പതിനേഴുകാരനെ പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇയാളെ എറണാകുളത്തെ ജുവൈനൽ കോടതിയിലാണ് ഹാജരാക്കിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.പി. സുജിത്തിനു ലഭിച്ച വിവരത്തെത്തുുടർന്നാണ് പ്രതിയെ പിടികൂടാനായത്.
പറവൂരിലെ സ്ഥിരം വില്പനക്കാരനായ പള്ളുരുത്തി സ്വദേശി തങ്ങൾ നഗർ അനുനിഷ മൻസിലിൽ സുബൈറിന്‍റെ മകൻ അനീഷിനെ (35) 150 ഗ്രാം കഞ്ചാവുമായിട്ടാണ് പിടികൂടിയത്. പറവൂരിലെ പത്തോളം കേന്ദ്രങ്ങളിൽ കഞ്ചാവിന്‍റെ ചില്ലറ വില്പന നടക്കുന്നുണ്ടെന്നാണ് വിവരം. സ്കൂൾ-കോളജ് വിദ്യാർഥികളെ കഞ്ചാവിനു അടിമകളാക്കാൻ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. നിത്യേന രാവിലെയും വൈകിട്ടും ബൈക്കിൽ എത്തിയാണ് വിതരണം നടത്തുന്നത്.