ഹരിപ്പാട്: കണ്ടല്ലൂർ പുല്ലുകുളങ്ങരയിലെ പെട്രോൾ പന്പിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മണിവേലിക്കടവ് സ്വദേശി ഷാനു(23), പ്രായപൂർത്തിയാകാത്ത കായംകുളം സ്വദേശി എന്നിവരെയാണ് കനകക്കുന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കായംകുളം സ്വദേശിയായ മുഖ്യപ്രതി ഉൾപ്പെടെ മറ്റ് നാലുപേർ ഒളിവിലാണ്.
കഴിഞ്ഞദിവസം രാത്രി ഒന്പതോടെ കാറിലും ബൈക്കിലുമായെത്തിയ ആറോളം വരുന്ന സംഘമാണ് അനന്തു ഫ്യൂവൽസിൽ അക്രമണം നടത്തിയത്. രണ്ടുപേരെ അക്രമികൾ കുത്തി പ്പരിക്കേൽപിക്കുകയും ചെയ്തു. കണ്ടല്ലൂർ തെക്ക് കുളങ്ങരശേരിൽ തറയിൽ രതീഷ്(29), വെട്ടുതറ പുതുവലിൽ ദിനീഷ് രാജ്(28) എന്നിവരെയാണ് കുത്തിയത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പന്പിലെ ജീവനക്കാരനായ രതീഷി(29)നെയാണ് ആദ്യം ആക്രമിച്ചത്. ഇതു തടയാനെത്തിയപ്പോഴാണ് ദിനീഷ് രാജി(28)നെ കുത്തിയത്.
പെട്രോൾ പന്പിലെ ആക്രമണം: രണ്ടുപേർ കസ്റ്റഡിയിൽ
10:40 PM Nov 15, 2018 | Deepika.com