ഡൊമിനിക് ജോസഫ്
മാന്നാർ: പ്രായം തളർത്താത്ത പ്രണയം ഇപ്പോഴും കൃഷിയോട് പുലർത്തുന്ന ഒരാൾ പരുമലയിൽ ഉണ്ട്. വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ ഒരു ആശ്വാസം കണ്ടെത്തൽ കൂടിയാണ് ഈ കൃഷിയെ സ്നേഹിക്കൽ. പരുമല കുരുമ്പേശ്വരത്ത് പി.ഗോപിനാഥന് വയസ് എൺപത്തിമൂന്നാണ് .വളരെ ചെറുപ്പം മുതൽ കൃഷിയെ ഇഷ്ടപ്പെടുകയും ഉപജീവനമാർഗമാക്കുകയും ചെയ്തിരുന്ന ഗോപിച്ചേട്ടൻ ഈ പ്രായത്തിലും ഇതു തുടരുകയാണ്.
പാട്ടത്തിനെടുത്തും കൃഷി
സ്വന്തമായുള്ള 50 സെന്റ് സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമാണിപ്പോൾ കൃഷി. ഇദ്ദേഹം കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന കപ്പ, ചേമ്പ് ഉൾപ്പടെയുള്ള സാധനങ്ങൾ പരുമല തിക്കപ്പുഴ ജംഗ്ഷനിലുള്ള സ്വന്തം കടയിൽ തന്നെ വിറ്റഴിച്ചിരുന്നു. പെൺമക്കളെ രണ്ടും വിവാഹം കഴിച്ച് അയച്ചു. ഏക മകൻ ജോലി സ്ഥലത്തുമാണ്. ഭാര്യ 10 വർഷം മുൻപ് മരണപ്പെടുകയും ചെയ്തു. തുടർന്ന് ഒറ്റപ്പെട്ട ജീവിതം ആയിരുന്നുവെങ്കിലും കൃഷി ഉപേക്ഷിച്ചില്ല. ഏകാന്തജീവിതത്തിലും തളരാതെ ഇപ്പോഴും മുന്നോട്ട് പോകുന്നത് കൃഷിയിലുള്ള അഭിരുചികൊണ്ടും പൊതു പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുന്നതു കൊണ്ടുമാണെന്ന് ഇദ്ദേഹം പറയുന്നു.
സ്വന്തം വളം
വീട് ഒഴികെയുള്ള മുഴുവൻ സ്ഥലത്തും വീടിന്റെ ടെറസിലും കൃഷിയുണ്ട്. കപ്പ, ചേമ്പ്, കാച്ചിൽ, ചേന, കിഴങ്ങ് മഞ്ഞൾ, ഇഞ്ചി, വിവിധയിനം വാഴകൾ, പച്ചക്കറികൾ തുടങ്ങി എല്ലാ കൃഷിയും ഇവിടെയുണ്ട്. ചാണകവും പച്ചിലകളും ഉപയോഗിച്ച് സ്വന്തമായി നിർമ്മിക്കുന്ന ജൈവവളമാണ് കൃഷികൾക്ക് ഉപയോഗിക്കുന്നത്. കട നിർത്തിയതിനാൽ ഇപ്പോൾ സാധനങ്ങൾ വാങ്ങുവാൻ ആവശ്യക്കാർ വീട്ടിൽ എത്തുകയാണ്. ജീവിതത്തിന്റെ സായാഹ്നകാലത്തും കൃഷി നൽകുന്ന സന്തോഷം ഏറെയാണന്നു ഗോപിച്ചേട്ടൻ പറയുന്നു.
വീടിനുചുറ്റും തഴച്ചു വളർന്ന് നിൽക്കുന്ന പച്ചപ്പ് നൽകുന്ന ആത്മവീര്യം വളരെ വലുതാണ്.
ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എത്ര നാൾ ആരോഗ്യത്തോടെ കഴിയുന്നുവോ അത്രയും കാലം കൃഷി തുടരുവാനുമാണ് അദ്ദേഹത്തിന്റെ താത്പര്യം. പൊതുപ്രവർത്തന രംഗത്ത് ഇപ്പോഴും സജീവമായ ഇദ്ദേഹം കടപ്ര സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, പരുമല ടാഗോർ വായനശാല വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
മാന്നാർ: പ്രായം തളർത്താത്ത പ്രണയം ഇപ്പോഴും കൃഷിയോട് പുലർത്തുന്ന ഒരാൾ പരുമലയിൽ ഉണ്ട്. വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ ഒരു ആശ്വാസം കണ്ടെത്തൽ കൂടിയാണ് ഈ കൃഷിയെ സ്നേഹിക്കൽ. പരുമല കുരുമ്പേശ്വരത്ത് പി.ഗോപിനാഥന് വയസ് എൺപത്തിമൂന്നാണ് .വളരെ ചെറുപ്പം മുതൽ കൃഷിയെ ഇഷ്ടപ്പെടുകയും ഉപജീവനമാർഗമാക്കുകയും ചെയ്തിരുന്ന ഗോപിച്ചേട്ടൻ ഈ പ്രായത്തിലും ഇതു തുടരുകയാണ്.
പാട്ടത്തിനെടുത്തും കൃഷി
സ്വന്തമായുള്ള 50 സെന്റ് സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമാണിപ്പോൾ കൃഷി. ഇദ്ദേഹം കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന കപ്പ, ചേമ്പ് ഉൾപ്പടെയുള്ള സാധനങ്ങൾ പരുമല തിക്കപ്പുഴ ജംഗ്ഷനിലുള്ള സ്വന്തം കടയിൽ തന്നെ വിറ്റഴിച്ചിരുന്നു. പെൺമക്കളെ രണ്ടും വിവാഹം കഴിച്ച് അയച്ചു. ഏക മകൻ ജോലി സ്ഥലത്തുമാണ്. ഭാര്യ 10 വർഷം മുൻപ് മരണപ്പെടുകയും ചെയ്തു. തുടർന്ന് ഒറ്റപ്പെട്ട ജീവിതം ആയിരുന്നുവെങ്കിലും കൃഷി ഉപേക്ഷിച്ചില്ല. ഏകാന്തജീവിതത്തിലും തളരാതെ ഇപ്പോഴും മുന്നോട്ട് പോകുന്നത് കൃഷിയിലുള്ള അഭിരുചികൊണ്ടും പൊതു പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുന്നതു കൊണ്ടുമാണെന്ന് ഇദ്ദേഹം പറയുന്നു.
സ്വന്തം വളം
വീട് ഒഴികെയുള്ള മുഴുവൻ സ്ഥലത്തും വീടിന്റെ ടെറസിലും കൃഷിയുണ്ട്. കപ്പ, ചേമ്പ്, കാച്ചിൽ, ചേന, കിഴങ്ങ് മഞ്ഞൾ, ഇഞ്ചി, വിവിധയിനം വാഴകൾ, പച്ചക്കറികൾ തുടങ്ങി എല്ലാ കൃഷിയും ഇവിടെയുണ്ട്. ചാണകവും പച്ചിലകളും ഉപയോഗിച്ച് സ്വന്തമായി നിർമ്മിക്കുന്ന ജൈവവളമാണ് കൃഷികൾക്ക് ഉപയോഗിക്കുന്നത്. കട നിർത്തിയതിനാൽ ഇപ്പോൾ സാധനങ്ങൾ വാങ്ങുവാൻ ആവശ്യക്കാർ വീട്ടിൽ എത്തുകയാണ്. ജീവിതത്തിന്റെ സായാഹ്നകാലത്തും കൃഷി നൽകുന്ന സന്തോഷം ഏറെയാണന്നു ഗോപിച്ചേട്ടൻ പറയുന്നു.
വീടിനുചുറ്റും തഴച്ചു വളർന്ന് നിൽക്കുന്ന പച്ചപ്പ് നൽകുന്ന ആത്മവീര്യം വളരെ വലുതാണ്.
ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും എത്ര നാൾ ആരോഗ്യത്തോടെ കഴിയുന്നുവോ അത്രയും കാലം കൃഷി തുടരുവാനുമാണ് അദ്ദേഹത്തിന്റെ താത്പര്യം. പൊതുപ്രവർത്തന രംഗത്ത് ഇപ്പോഴും സജീവമായ ഇദ്ദേഹം കടപ്ര സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, പരുമല ടാഗോർ വായനശാല വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.