+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബണ്ട് നിർമാണം നിലച്ചു, കൃഷി പ്രതിസന്ധിയിൽ

മാന്നാർ: മുക്കം വാലയിൽ ബണ്ട് റോഡ് നിർമാണം എന്നു പൂർത്തിയാകുമെന്ന ചോദ്യം തുടങ്ങിയിട്ട് കാലമേറെയായി. ബണ്ട് റോഡ് നിർമിച്ച് ഇരുപ്പൂ കൃഷി നടത്താമെന്ന കർഷകരുടെ
ബണ്ട് നിർമാണം നിലച്ചു,  കൃഷി പ്രതിസന്ധിയിൽ
മാന്നാർ: മുക്കം- വാലയിൽ ബണ്ട് റോഡ് നിർമാണം എന്നു പൂർത്തിയാകുമെന്ന ചോദ്യം തുടങ്ങിയിട്ട് കാലമേറെയായി. ബണ്ട് റോഡ് നിർമിച്ച് ഇരുപ്പൂ കൃഷി നടത്താമെന്ന കർഷകരുടെ ആഗ്രഹത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ബണ്ട് റോഡ് നിർമാണം ആറുമാസം മുൻപ് ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പണി മുടങ്ങി.

ഇതോടെ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന നെൽക്കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചുകോടി രൂപ ചെലവിട്ട് 5.5 കിലോമീറ്റർ ദൈർഘ്യത്തിൽ വിഭാവനം ചെയ്ത് തുടങ്ങിയ മുക്കം - വാലയിൽ ബണ്ട് റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങിയതോടെ ആയിരം ഏക്കർ പാടശേഖരങ്ങളിലെ കൃഷിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ചെന്നിത്തല, മാന്നാർ പഞ്ചായത്തുകൾ അതിർത്തിയിലുള്ള നാലുതോട്, വേഴത്താർ, കണ്ടങ്കരി, കുടവെള്ളാരി എ, ബി, അരിയോടി ചാൽ, ഇടപുഞ്ച് പടിഞ്ഞാറ്, കിഴക്ക്, ചെന്നിത്തല നാല്, അഞ്ച്, ആർബ്ലോക്ക് അടക്കമുള്ള പാടശേഖരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുകയാണ് മുക്കം-വാലയിൽ ബണ്ട് റോഡ്. ആദ്യഘട്ടത്തിൽ മൂന്ന് കലുങ്കിന്‍റെ നിർമാണത്തിന് പദ്ധതിയിട്ടെങ്കിലും വട്ടപ്പണ്ടാരി കലുങ്കിന്‍റെ നിർമാണം മാത്രമാണ് പൂർത്തിയായത്.

നാലുതോടു പാടശേഖരത്തിൽ മീൻകുഴിച്ചാൽ കലുങ്കിന്‍റെ നിർമാണത്തിന് തട്ട് അടിച്ചെങ്കിലും കർഷകർ അപാകത ചൂണ്ടിക്കാട്ടിയതോടെ നിർമാണം നിലച്ചു. വലിയ ലോറി അടക്കം പെയ്ക്കൊണ്ടിരുന്ന കലുങ്കു പൊളിച്ചതിനാൽ ഇതു വഴിയുള്ള യാത്ര ബുദ്ധിമുട്ടായിരിക്കുകയാണ്. പാടശേഖരത്തിലെയും സമീപത്തുള്ള നാലുതോട്ടിലെയും ജലനിരപ്പു താഴ്ന്നാൽ അടുത്ത മാസം ആദ്യം നിലമൊരുക്കൽ തുടങ്ങാനാവും. 

വേനൽ കൃഷി നടക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. മുക്കം-വാലയിൽ ബണ്ടിന്‍റെ നിർമാണം പുനരാരംഭിക്കണമെന്നു കുരട്ടിശേരി നെൽകൃഷി വികസന സമിതിയും പാടശേഖര സമതിയും ആവശ്യപ്പെട്ടു.