ഇടുക്കി: ശബരിമല തീർഥാടകരെ വരവേൽക്കാൻ പരന്പരാഗത പാതകളും അവശ്യ സേവനങ്ങളും ഒരുക്കി കേരള വനം വന്യ ജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷൻ. മണ്ഡലകാല തീർഥാടന വേളയിൽ ദിനംപ്രതി ആയിരകണക്കിന് തീർഥാടകർ കടന്നു പോകുന്ന പരന്പരാഗത പാതകൾ തെളിച്ച് സഞ്ചാരയോഗ്യമാക്കിയതായി പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഹാബി അറിയിച്ചു. പരന്പരാഗത പാതകളായ അഴുതക്കടവ്, ചെറിയാനവട്ടം, സത്രം , സന്നിധാനം പാതയാണ് സഞ്ചാരയോഗ്യമാക്കിയത്.
അഴുതക്കടവ്, ചെറിയാനവട്ടം പരന്പരാഗത പാതയിലെ അഴുതക്കടവ്, കല്ലിടാം കുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ താവളങ്ങളിൽ അടുത്ത ദിവസം മുതൽ സേവന കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങും. കേന്ദ്രങ്ങളിൽ സൗജന്യ ഒൗഷധ കുടിവെള്ളം, ശൗചാലയങ്ങൾ, വെളിച്ചം, ആഹാരം, വിരി എന്നിവ ലഭ്യമാക്കും. പരന്പരാഗത പാതകളിൽ വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കും. എല്ലാ താവളങ്ങളിലും സ്ട്രെച്ചർ സംവിധാനവും അഴുതക്കടവിൽ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. വന്യജീവി ആക്രമണം തടയുന്നതിനായി വൈൽഡ് വാച്ച് എസ്എംഎസ് സംവിധാനവും ആരംഭിക്കും. ഉപ്പുപാറയിൽ ഭക്ഷണം നൽകുന്നതിന് എക്കോ ഷോപ്പ് സജ്ജമാക്കും. മുക്കുഴി, ചെറിയാനവട്ടം, പന്പ എന്നീ സ്ഥലങ്ങളിലും ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തിക്കും.
ശബരിമല തീർഥാടനം: ജില്ലയിൽ ഒരുക്കം പൂർത്തിയായി
10:31 PM Nov 15, 2018 | Deepika.com