തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ 16ന് കടകൾ അടച്ചിട്ട് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ സമരം ഉദ്ഘാടനം ചെയ്യും.
2018ൽ നടപ്പാക്കിയ വേതന പാക്കേജ് പരിഷ്കരിക്കുക, ലൈസൻസികൾക്കും സെയിൽസ്മാൻമാർക്കും ജീവിതത്തിനാവശ്യമായ വരുമാനം ഉറപ്പാക്കുക, കേരള റേഷനിംഗ് ഓർഡർ കെടിപിഡിഎസ് പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ലൈസൻസികളുടെ അനന്തരാവകാശികളുടെയും സെയിൽസ്മാൻമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അനുമാന പരിശോധനയ്ക്ക് പകരം കടകളിൽ സ്റ്റോക്ക് പരിശോധന നടത്തുക, മാസാന്ത്യ വേതനത്തിലെ കാലതാമസം ഒഴിവാക്കുക, കെ. സ്റ്റോർ സംവിധാനം സംസ്ഥാനത്താകെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വർഷങ്ങളായി നേരിടുന്ന ദുരിതങ്ങൾ നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല.
കഴിഞ്ഞ രണ്ടു മാസമായി വിതരണം ചെയ്ത റേഷൻസാധനങ്ങൾക്കുള്ള കമ്മീഷൻ വിതരണം ചെയ്യാതിരിക്കുന്ന സാഹചര്യത്തിലാണ് റേഷൻ വ്യാപാരി സംഘടനകൾ സംയുക്തമായി കടകളടച്ച് സമരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
2018ൽ നടപ്പാക്കിയ വേതന പാക്കേജ് പരിഷ്കരിക്കുക, ലൈസൻസികൾക്കും സെയിൽസ്മാൻമാർക്കും ജീവിതത്തിനാവശ്യമായ വരുമാനം ഉറപ്പാക്കുക, കേരള റേഷനിംഗ് ഓർഡർ കെടിപിഡിഎസ് പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ലൈസൻസികളുടെ അനന്തരാവകാശികളുടെയും സെയിൽസ്മാൻമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അനുമാന പരിശോധനയ്ക്ക് പകരം കടകളിൽ സ്റ്റോക്ക് പരിശോധന നടത്തുക, മാസാന്ത്യ വേതനത്തിലെ കാലതാമസം ഒഴിവാക്കുക, കെ. സ്റ്റോർ സംവിധാനം സംസ്ഥാനത്താകെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വർഷങ്ങളായി നേരിടുന്ന ദുരിതങ്ങൾ നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല.
കഴിഞ്ഞ രണ്ടു മാസമായി വിതരണം ചെയ്ത റേഷൻസാധനങ്ങൾക്കുള്ള കമ്മീഷൻ വിതരണം ചെയ്യാതിരിക്കുന്ന സാഹചര്യത്തിലാണ് റേഷൻ വ്യാപാരി സംഘടനകൾ സംയുക്തമായി കടകളടച്ച് സമരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.