ചെറുതോണി: വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പാൽക്കുളംമേടിന്റെ ഭാഗമായ ഇടത്തട്ട്, മലയണ്ണാമല ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള റോഡ് തകർന്നിട്ട് വർഷങ്ങളായി. ഇടുക്കി പദ്ധതിയുടെ ഭാഗമായി കുടിയിരുത്തപ്പെട്ടവരാണ് ഇവിടെയുള്ള ആളുകൾ.
നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കയാണ്. അധികൃതരൊന്നു കണ്ണ് തുറന്നാൽ ജനങ്ങളുടെ കാലും വാഹനങ്ങളുടെ ടയറും പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് റോഡിലെ ഇരുമ്പ് കമ്പിയിൽ തട്ടി കീറില്ലായിരുന്നു.
വിനോദസഞ്ചാര സാധ്യതകളേറെയുള്ള പ്രകൃതിമനോഹരമായ പ്രദേശമാണിവിടം. എന്നാൽ, ഇടത്തട്ടിലേക്കുള്ള യാത്ര ദുരിതമായതോടെ സഞ്ചാരികളുടെ വരവും നിലച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ എട്ട്, ഒന്പത് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് ചുരുളിപതാൽ-ഇടത്തട്ട് റോഡ്.
പൂർണമായും കാർഷികമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടത്തുകാർ. കോൺക്രീറ്റ് ചെയ്ത റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. കോൺക്രീറ്റ് പൊളിഞ്ഞതോടെ കമ്പികൾ പുറത്തേക്ക് വന്നു.
ഇതോടെ കമ്പികൾ കുത്തിക്കീറി വാഹനങ്ങളുടെ ടയറുകൾ കേടാകുന്നതു പതിവായി. ഇതുമൂലം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളൊന്നുംതന്നെ ഇവിടേക്ക് വരാതായി. റോഡ് യാത്രായോഗ്യമാക്കാൻ ത്രിതല പഞ്ചായത്തുകൾ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കയാണ്. അധികൃതരൊന്നു കണ്ണ് തുറന്നാൽ ജനങ്ങളുടെ കാലും വാഹനങ്ങളുടെ ടയറും പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് റോഡിലെ ഇരുമ്പ് കമ്പിയിൽ തട്ടി കീറില്ലായിരുന്നു.
വിനോദസഞ്ചാര സാധ്യതകളേറെയുള്ള പ്രകൃതിമനോഹരമായ പ്രദേശമാണിവിടം. എന്നാൽ, ഇടത്തട്ടിലേക്കുള്ള യാത്ര ദുരിതമായതോടെ സഞ്ചാരികളുടെ വരവും നിലച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ എട്ട്, ഒന്പത് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് ചുരുളിപതാൽ-ഇടത്തട്ട് റോഡ്.
പൂർണമായും കാർഷികമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടത്തുകാർ. കോൺക്രീറ്റ് ചെയ്ത റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. കോൺക്രീറ്റ് പൊളിഞ്ഞതോടെ കമ്പികൾ പുറത്തേക്ക് വന്നു.
ഇതോടെ കമ്പികൾ കുത്തിക്കീറി വാഹനങ്ങളുടെ ടയറുകൾ കേടാകുന്നതു പതിവായി. ഇതുമൂലം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളൊന്നുംതന്നെ ഇവിടേക്ക് വരാതായി. റോഡ് യാത്രായോഗ്യമാക്കാൻ ത്രിതല പഞ്ചായത്തുകൾ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.