ഉപ്പുതറ: ജലവിഭവവകുപ്പിന്റെ കുടിവെളള വിതരണം വീണ്ടും മുടങ്ങി. 15 ദിവസത്തിനുള്ളിൽ രണ്ടു ദിവസമാണ് ഉപ്പുതറയിൽ ജലവിതരണം നടന്നത്. നിലവിൽ മൂന്നു ദിവസമായി കുടിവെള്ളമില്ല.
45 വർഷത്തിലധികം പഴക്കമുളള മോട്ടോറും പമ്പ് സെറ്റുമാണ് ഉപ്പുതറയിലെ പ്രധാന പമ്പു ഹൗസിലും ബൂസ്റ്റർ പമ്പ് ഹൗസിലും പ്രവർത്തിക്കുന്നത്. വളരെ കുറഞ്ഞ സമയം പ്രവർത്തിപ്പിക്കുമ്പോൾ ഇവ തകരാറിലാകുന്നതിനാൽ ജല വിതരണം മുടങ്ങുന്നത് പതിവാണ്.
പൈപ്പുകൾ തകർന്ന് വെള്ളം പാഴാകുന്നതും നിത്യസംഭവമാണ്. അടിക്കടി കുടിവെള്ളം മുടങ്ങുന്നതിനാൽ ടൗണിലെ ഹോട്ടൽ വ്യാപാരികൾ അടക്കം നൂറു കണക്കിന് ഗുണഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. വെള്ളം വിലയ്ക്കു വാങ്ങിയാണ് ദൈനം ദിനാവശ്യങ്ങൾ നടത്തുന്നത്.
തകരാർ പതിവായതോടെ ജലവിതരണം തടസപ്പെടാതിരിക്കാൻ ഒരു മോട്ടോർ കൂടി അനുവദിച്ചിട്ടുണ്ടന്ന് കഴിഞ്ഞ ദിവസം സബ് ഡിവിഷൻ എഇ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. 3500 ഓളം ഹൗസ് കണക്ഷൻ ഉപഭോക്താക്കളാണുള്ളത്.
പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്. പമ്പ് ഹൗസിന്റെ പോരായ്മകൾ പരിഹരിച്ച് തടസം കൂടാതെ കുടിവെളള വിതരണം നടത്തണമെന്നും പഞ്ചായത്ത് അധികൃതർ വിഷയത്തിൽ സമ്മർദം ചെലുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
45 വർഷത്തിലധികം പഴക്കമുളള മോട്ടോറും പമ്പ് സെറ്റുമാണ് ഉപ്പുതറയിലെ പ്രധാന പമ്പു ഹൗസിലും ബൂസ്റ്റർ പമ്പ് ഹൗസിലും പ്രവർത്തിക്കുന്നത്. വളരെ കുറഞ്ഞ സമയം പ്രവർത്തിപ്പിക്കുമ്പോൾ ഇവ തകരാറിലാകുന്നതിനാൽ ജല വിതരണം മുടങ്ങുന്നത് പതിവാണ്.
പൈപ്പുകൾ തകർന്ന് വെള്ളം പാഴാകുന്നതും നിത്യസംഭവമാണ്. അടിക്കടി കുടിവെള്ളം മുടങ്ങുന്നതിനാൽ ടൗണിലെ ഹോട്ടൽ വ്യാപാരികൾ അടക്കം നൂറു കണക്കിന് ഗുണഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. വെള്ളം വിലയ്ക്കു വാങ്ങിയാണ് ദൈനം ദിനാവശ്യങ്ങൾ നടത്തുന്നത്.
തകരാർ പതിവായതോടെ ജലവിതരണം തടസപ്പെടാതിരിക്കാൻ ഒരു മോട്ടോർ കൂടി അനുവദിച്ചിട്ടുണ്ടന്ന് കഴിഞ്ഞ ദിവസം സബ് ഡിവിഷൻ എഇ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. 3500 ഓളം ഹൗസ് കണക്ഷൻ ഉപഭോക്താക്കളാണുള്ളത്.
പൊതു ടാപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്. പമ്പ് ഹൗസിന്റെ പോരായ്മകൾ പരിഹരിച്ച് തടസം കൂടാതെ കുടിവെളള വിതരണം നടത്തണമെന്നും പഞ്ചായത്ത് അധികൃതർ വിഷയത്തിൽ സമ്മർദം ചെലുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.