കുണിഞ്ഞി: മാറിക-രാമപുരം റോഡിലെ കുണിഞ്ഞി പന്തയ്ക്ക വളവിൽ അപകടം പതിവായി. ശനിയാഴ്ച രാത്രി പത്തോടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു യാത്രക്കാർക്ക് പരിക്കേറ്റു. പാലായിൽ നിന്ന് മംഗലാപുരത്തിനു പോയ കാറാണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഇതിനു മുന്പും ഇവിടെ ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇടുക്കി-കോട്ടയം-എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയിൽനിന്ന് പാലായിലെത്താനുള്ള ഏറ്റവും ദുരം കുറഞ്ഞ റൂട്ടാണ് മാറിക-രാമപുരം-പാലാ റോഡ്. ദൂരം ലാഭിക്കാമെന്നതിനാൽ നൂറുകണക്കിനു വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
ശബരിമല സീസണിൽ മൂവാറ്റുപുഴ- കൂത്താട്ടുകുളം എംസി റോഡിന് സമാന്തരമായി കടന്നുപോകുന്ന ഈ റോഡിലൂടെയാണ് ശബരിമല തീർഥാടകരും സഞ്ചരിക്കുന്നത്. എന്നാൽ, കുണിഞ്ഞിക്കു സമീപത്തെ പന്തയ്ക്ക വളവ് ഇപ്പോൾ ഡ്രൈവർമാരുടെ പേടിസ്വപ്നമാണ്.
നിർമാണത്തിലെ അപാകതയാണ് റോഡിൽ അപകടം പതിവാകുന്നതിന് പ്രധാന കാരണം. കൂടാതെ അപകട മുന്നറിയിപ്പു സംവിധാനങ്ങളും ഇല്ല. ഇതിനു പുറമേ റോഡിലൂടെ അമിത ഭാരം കയറ്റി ടോറസ് ലോറികൾ ഓടുന്നതിനാൽ റോഡിൽ വിള്ളൽ വീഴാൻ തുടങ്ങി. ഇവിടെ റോഡ് വീതി കൂട്ടി നിർമിച്ച് വളവുകളിൽ കൂടുതൽ ബാരിക്കേഡുകൾ തീർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിനു മുന്പ് റോഡ് യാത്രായോഗ്യമാക്കിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പു നൽകി.
ഇടുക്കി-കോട്ടയം-എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയിൽനിന്ന് പാലായിലെത്താനുള്ള ഏറ്റവും ദുരം കുറഞ്ഞ റൂട്ടാണ് മാറിക-രാമപുരം-പാലാ റോഡ്. ദൂരം ലാഭിക്കാമെന്നതിനാൽ നൂറുകണക്കിനു വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
ശബരിമല സീസണിൽ മൂവാറ്റുപുഴ- കൂത്താട്ടുകുളം എംസി റോഡിന് സമാന്തരമായി കടന്നുപോകുന്ന ഈ റോഡിലൂടെയാണ് ശബരിമല തീർഥാടകരും സഞ്ചരിക്കുന്നത്. എന്നാൽ, കുണിഞ്ഞിക്കു സമീപത്തെ പന്തയ്ക്ക വളവ് ഇപ്പോൾ ഡ്രൈവർമാരുടെ പേടിസ്വപ്നമാണ്.
നിർമാണത്തിലെ അപാകതയാണ് റോഡിൽ അപകടം പതിവാകുന്നതിന് പ്രധാന കാരണം. കൂടാതെ അപകട മുന്നറിയിപ്പു സംവിധാനങ്ങളും ഇല്ല. ഇതിനു പുറമേ റോഡിലൂടെ അമിത ഭാരം കയറ്റി ടോറസ് ലോറികൾ ഓടുന്നതിനാൽ റോഡിൽ വിള്ളൽ വീഴാൻ തുടങ്ങി. ഇവിടെ റോഡ് വീതി കൂട്ടി നിർമിച്ച് വളവുകളിൽ കൂടുതൽ ബാരിക്കേഡുകൾ തീർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിനു മുന്പ് റോഡ് യാത്രായോഗ്യമാക്കിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പു നൽകി.