മുതലക്കോടം: സെന്റ ്ജോർജ് ഹൈസ്കൂളിനും ഹയർ സെക്കൻഡറി സ്കൂളിനും മുന്നിലൂടെ കടന്നു പോകുന്ന റോഡ് തകർന്ന് കുണ്ടും കുഴിയുമായി. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണ് അധികൃതരുടെ അവഗണന മൂലം ശോച്യാവസ്ഥയിലായത്. വലിയ കുഴികൾ രൂപപ്പെട്ടതോടെ റോഡിൽ വെള്ളക്കെട്ടും പതിവാണ്.
റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമായിട്ടും നഗരസഭാ അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. താത്കാലിമായി പോലും കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാകുന്നില്ല.
സ്കൂളിലേക്കു പോകുന്ന വിദ്യർഥികളും കാൽനട യാത്രക്കാരും റോഡിലൂടെ വാഹനങ്ങൾ വരുന്നതു കണ്ടാൽ ദേഹത്ത് ചെളിവെള്ളം തെറിക്കാതിരിക്കാനായി ഓടി സ്കൂൾ വളപ്പിലോ സമീപത്തെ പുരയിടങ്ങളിലോ കയറേണ്ട സ്ഥിതിയാണ്.
വേഗത കുറച്ച് ഓടിച്ചാലും കുഴികളിൽ ചാടാതെ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. മുതലക്കോടം മേഖലയിലെ പ്രധാന ജനവാസ മേഖലയിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
ഇതിനു പുറമെ മുതലക്കോടം-വടക്കുംമുറി-മഠത്തിക്കണ്ടം, മുതലക്കോടം-പഴയരി റോഡുകളും തകർന്ന നിലയിലാണ്. റോഡുകളുടെ സ്ഥിതി ഏറെ ശോചനീയമായിട്ടും അറ്റകുറ്റപ്പണി നടത്താൻ തയാറാകാത്ത നഗരസഭയുടെ നിലപാടിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമായിട്ടും നഗരസഭാ അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. താത്കാലിമായി പോലും കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാകുന്നില്ല.
സ്കൂളിലേക്കു പോകുന്ന വിദ്യർഥികളും കാൽനട യാത്രക്കാരും റോഡിലൂടെ വാഹനങ്ങൾ വരുന്നതു കണ്ടാൽ ദേഹത്ത് ചെളിവെള്ളം തെറിക്കാതിരിക്കാനായി ഓടി സ്കൂൾ വളപ്പിലോ സമീപത്തെ പുരയിടങ്ങളിലോ കയറേണ്ട സ്ഥിതിയാണ്.
വേഗത കുറച്ച് ഓടിച്ചാലും കുഴികളിൽ ചാടാതെ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. മുതലക്കോടം മേഖലയിലെ പ്രധാന ജനവാസ മേഖലയിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
ഇതിനു പുറമെ മുതലക്കോടം-വടക്കുംമുറി-മഠത്തിക്കണ്ടം, മുതലക്കോടം-പഴയരി റോഡുകളും തകർന്ന നിലയിലാണ്. റോഡുകളുടെ സ്ഥിതി ഏറെ ശോചനീയമായിട്ടും അറ്റകുറ്റപ്പണി നടത്താൻ തയാറാകാത്ത നഗരസഭയുടെ നിലപാടിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.