ഇൻസ്പെയർ അറ്റ് സ്കൂൾ, കോളജ് പദ്ധതിക്ക് വികസന ഫണ്ടിൽനിന്നും തുക അനുവദിച്ചു

10:44 PM Nov 13, 2018 | Deepika.com
ആലത്തൂർ: ഇൻസ്പെയർ അറ്റ് സ്കൂൾ, കോളേജ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശിക വികസന ഫണ്ടിൽനിന്നും 6.12 കോടി രൂപ അനുവദിച്ചെന്ന് ഡോ. പി.കെ.ബിജു എംപി ചിറ്റൂർ ഗവണ്‍മെന്‍റ് കോളേജിന് അനുവദിച്ച ബസിന്‍റെ താക്കോൽദാന-ഫ്ളാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംപി. ആലത്തൂർ പാർലമെന്‍റ് മണഡലത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിനായി ഡോ. പി.കെ.ബിജു എംപി രൂപംനല്കിയ പദ്ധതി ഇൻസ്പെയർ അറ്റ് സ്കൂൾ. പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശിക വികസന ഫണ്ടിൽനിന്നും 18.34 ലക്ഷം രൂപയാണ് ചിറ്റൂർ ഗവണ്‍മെന്‍റ് കോളേജിന് എംപി അനുവദിച്ചിട്ടുളളത്. 1947 ലാണ് ചിറ്റൂരിൽ ഗവണ്‍മെന്‍റ കോളേജ് ആരംഭിച്ചത്. നിലവിൽ 1800 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വിദ്യാർത്ഥികളും സ്വകാര്യബസുകളെ ആശ്രയിക്കുന്നവരാണ്. സ്വകാര്യ ബസുകളിലെ തിരക്കും മത്സരയോട്ടവുംമൂലം രാവിലെ കോളേജിൽ സമയത്തിന് എത്താൻ കഴിയുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കുന്നതിനും കോളേജിന്‍റെ തുടർവികസനത്തിനുമായാണ് ഇൻസ്പെയർ അറ്റ് സ്കൂൾ പദ്ധതിപ്രകാരം എംപി കോളേജിലേക്ക് ബസ് അനുവദിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ ഡോ. പി.കെ.ബിജു എംപി നടപ്പാക്കുന്ന ഇൻസ്പെയർ അറ്റ് സ്കൂൾ പദ്ധതി ആലത്തൂർ പാർലമെന്‍റ് മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് പുതുമുഖമേകുകയാണ്. പദ്ധതിക്കായി ഇതുവരെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 6.12 കോടി രൂപയാണ് എംപി അനുവദിച്ചത്. മണ്ഡലത്തിലെ 94 സ്കൂളുകളിൽ ഐടി വികസനവും അടിസ്ഥാന സൗകര്യ വികസനവും ഏർപ്പെടുത്തിയിട്ടുണ്ട്.