പാലക്കാട്: ഒലവക്കോട് താണാവിലുള്ള സർക്കാർ വിദേശമദ്യ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ ആൾ അറസ്റ്റിൽ. സെപ്റ്റംബർ മൂന്നിന് രാത്രിയിലായിരുന്നു സംഭവം.
തമിഴ്നാട് ഒട്ടംഛത്രം മാർക്കംപെട്ടി വില്ലേജിൽ ചാവടിത്തെരുവ് രംഗസ്വാമിയുടെ മകൻ ശിവകുമാർ (23) നെയാണ് ഇന്നലെ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
ഷട്ടർ കുത്തിത്തുറന്ന് ഷോപ്പിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണ്‍ മോഷണം നടത്തിയ പ്രതി മുങ്ങി.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട്ടിലും കേരളത്തിലും പ്രചരിപ്പിച്ച് അന്വേഷണം നടത്തിയിരുന്നു. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെയെത്തി പ്രതിയെ പിടികൂടിയത്.തമിഴ്നാട്ടിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന പ്രകൃതക്കാരനാണ് പ്രതി.
പാലക്കാട് ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ സുജിത്കുമാർ, എസ്ഐ സുനിൽ, എസ്ഐ രാജേഷ്, എസ്ഐ മുജീബ്, എസ്സിപിഒമാരായ നൗഷാദ്, മണികണ്ഠദാസ്, രഘു, മനീഷ്, അജീഷ്, ദിലീപ് സുധീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
തമിഴ്നാട് ഒട്ടംഛത്രം മാർക്കംപെട്ടി വില്ലേജിൽ ചാവടിത്തെരുവ് രംഗസ്വാമിയുടെ മകൻ ശിവകുമാർ (23) നെയാണ് ഇന്നലെ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
ഷട്ടർ കുത്തിത്തുറന്ന് ഷോപ്പിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണ്‍ മോഷണം നടത്തിയ പ്രതി മുങ്ങി.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട്ടിലും കേരളത്തിലും പ്രചരിപ്പിച്ച് അന്വേഷണം നടത്തിയിരുന്നു. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെയെത്തി പ്രതിയെ പിടികൂടിയത്.തമിഴ്നാട്ടിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന പ്രകൃതക്കാരനാണ് പ്രതി.
പാലക്കാട് ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ സുജിത്കുമാർ, എസ്ഐ സുനിൽ, എസ്ഐ രാജേഷ്, എസ്ഐ മുജീബ്, എസ്സിപിഒമാരായ നൗഷാദ്, മണികണ്ഠദാസ്, രഘു, മനീഷ്, അജീഷ്, ദിലീപ് സുധീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.