ഒറ്റപ്പാലം : ലക്കിടി-തിരുവില്വാമല പാതയിലെ റെയിൽവേ ഗേറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും സമ്മാനിക്കുന്നത് വലിയ സമയനഷ്ടം. അതേ സമയം പുതിയ പാലം വരണമെങ്കിൽ ചെലവ് കോടികളാകുമെന്ന കാര്യവും ഉറപ്പാണ്.
റെയിൽവേ ലെവൽ ക്രോസിംഗിലൂടെ യാത്രചെയ്യണമെങ്കിൽ പാലക്കാട് -ഷൊർണൂർ ലൈനിലോടുന്ന തീവണ്ടികളുടെ സമയംകൂടി നോക്കണമെന്ന ദുരവസ്ഥയിലാണ് രണ്ട് ജില്ലകളുടെയും അതിർത്തിയിലുള്ള നാട്ടുകാർക്കുള്ളത്.
തീവണ്ടികൾ കടന്നുപോകുന്ന സമയത്തെത്തിയാൽ റെയിൽവേ ഗേറ്റ് അടയും. പിന്നെ കാത്തുകെട്ടിക്കിടക്കണം. അപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിര നിറഞ്ഞിരിക്കും. പിന്നെ ഗതാഗതക്കുരുക്കാണ്.അതിനിടെ പഴകിയ റെയിൽവേ ഗേറ്റ് കേടാകുന്ന സ്ഥിരം പ്രശ്നംകൂടിയുണ്ടായാൽ കുരുക്ക് കൂടുതൽ മുറുകും.
ഇതിനെല്ലാം പരിഹാരമാകുന്ന റെയിൽവേ മേൽപ്പാലം എന്ന് വരുമെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
എന്നാൽ ഇതിനുള്ള ഫണ്ട് മുഴുവൻ പഞ്ചായത്ത് വഹിക്കണമെന്ന് റെയിൽവേ അറിയിച്ചതോടെ ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റിട്ടുണ്ട്. ദിവസേന 7000-ത്തോളം വാഹനങ്ങളാണ് ലക്കിടിയിൽ നിന്ന് തൃശ്ശൂർ ജില്ലയിലെ പാമ്പാടി ഭാഗത്തേയ്ക്കും തിരിച്ചും പോയ്ക്കൊണ്ടിരിക്കുന്നത്.
ജില്ലകളുടെ അതിർത്തിയിലൂടെയുള്ള തീവണ്ടിപ്പാതയിലൂടെ എൺപതോളം തീവണ്ടികളും കടന്നുപോകുന്നു. തീവണ്ടികളുടെ സമയത്തിൽ ചെറിയ വ്യത്യാസം വന്നാൽ ലെവൽ ക്രോസിംഗിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിറയും.
ലക്കിടിയിലെ റെയിൽവേ ലെവൽക്രോസ് കഴിഞ്ഞാൽ ഉടൻ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലമാണ്. മേൽപാലം നിർമിക്കണമെങ്കിൽ ഭാരതപ്പുഴയ്ക്ക് കുറകെ പുതിയ പാലം കൂടി ഉൾപ്പെടുത്തിയേ നിർമിക്കാനാകു.
ഇത്തരത്തിലുള്ള നിർമാണത്തിന് കുറഞ്ഞത് 50 കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് പൊതുമരാമത്തുവിഭാഗത്തിലെ എൻജിനീയർമാരുടെ വിലയിരുത്തൽ.
അത് ഒരു പഞ്ചായത്തിന് സാധിക്കുന്നതല്ല. തൃശ്ശൂർ, പാലക്കാട് ജില്ലാ പഞ്ചായത്തുകളും കേന്ദ്ര- സംസ്ഥാന സർക്കാരും ഒത്തുചേർന്നാൽ മാത്രമേ ലക്കിടിയിലേയും പാമ്പാടിയിലേയും യാത്രാപ്രശ്നം തീരൂ.
ഐവർമഠം ശ്മശാനം, തിരുവില്വാമല ക്ഷേത്രം, എൻജിനീയറിംഗ് കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള ജില്ലയിലെ യാത്രക്കാരെല്ലാം സഞ്ചരിക്കുന്നത് റെയിൽവേ ഗേറ്റ് വഴിയാണ്. നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയുമാണ് ഇത്. ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രികളെയും റെയിൽവേ സ്റ്റേഷനെയും കോളജുകളെയുമാണ് പാമ്പാടി ഭാഗത്തുള്ളവർ ആശ്രയിക്കുന്നത്. അവർക്കും ലക്കിടി ഗേറ്റിനെ മറികടന്നെ പറ്റൂ.
ഇവരുടെയെല്ലാം പ്രധാന പ്രശ്നമാണ് ലക്കിടിയിലെ ഗതാഗതക്കുരുക്ക്. അതുകൊണ്ടുതന്നെ മേൽപ്പാലം വന്നാൽ ഇരുജില്ലയ്ക്കും ഉപകാരപ്പെടും.
റെയിൽവേ ലെവൽ ക്രോസിംഗിലൂടെ യാത്രചെയ്യണമെങ്കിൽ പാലക്കാട് -ഷൊർണൂർ ലൈനിലോടുന്ന തീവണ്ടികളുടെ സമയംകൂടി നോക്കണമെന്ന ദുരവസ്ഥയിലാണ് രണ്ട് ജില്ലകളുടെയും അതിർത്തിയിലുള്ള നാട്ടുകാർക്കുള്ളത്.
തീവണ്ടികൾ കടന്നുപോകുന്ന സമയത്തെത്തിയാൽ റെയിൽവേ ഗേറ്റ് അടയും. പിന്നെ കാത്തുകെട്ടിക്കിടക്കണം. അപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിര നിറഞ്ഞിരിക്കും. പിന്നെ ഗതാഗതക്കുരുക്കാണ്.അതിനിടെ പഴകിയ റെയിൽവേ ഗേറ്റ് കേടാകുന്ന സ്ഥിരം പ്രശ്നംകൂടിയുണ്ടായാൽ കുരുക്ക് കൂടുതൽ മുറുകും.
ഇതിനെല്ലാം പരിഹാരമാകുന്ന റെയിൽവേ മേൽപ്പാലം എന്ന് വരുമെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
എന്നാൽ ഇതിനുള്ള ഫണ്ട് മുഴുവൻ പഞ്ചായത്ത് വഹിക്കണമെന്ന് റെയിൽവേ അറിയിച്ചതോടെ ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റിട്ടുണ്ട്. ദിവസേന 7000-ത്തോളം വാഹനങ്ങളാണ് ലക്കിടിയിൽ നിന്ന് തൃശ്ശൂർ ജില്ലയിലെ പാമ്പാടി ഭാഗത്തേയ്ക്കും തിരിച്ചും പോയ്ക്കൊണ്ടിരിക്കുന്നത്.
ജില്ലകളുടെ അതിർത്തിയിലൂടെയുള്ള തീവണ്ടിപ്പാതയിലൂടെ എൺപതോളം തീവണ്ടികളും കടന്നുപോകുന്നു. തീവണ്ടികളുടെ സമയത്തിൽ ചെറിയ വ്യത്യാസം വന്നാൽ ലെവൽ ക്രോസിംഗിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിറയും.
ലക്കിടിയിലെ റെയിൽവേ ലെവൽക്രോസ് കഴിഞ്ഞാൽ ഉടൻ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലമാണ്. മേൽപാലം നിർമിക്കണമെങ്കിൽ ഭാരതപ്പുഴയ്ക്ക് കുറകെ പുതിയ പാലം കൂടി ഉൾപ്പെടുത്തിയേ നിർമിക്കാനാകു.
ഇത്തരത്തിലുള്ള നിർമാണത്തിന് കുറഞ്ഞത് 50 കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് പൊതുമരാമത്തുവിഭാഗത്തിലെ എൻജിനീയർമാരുടെ വിലയിരുത്തൽ.
അത് ഒരു പഞ്ചായത്തിന് സാധിക്കുന്നതല്ല. തൃശ്ശൂർ, പാലക്കാട് ജില്ലാ പഞ്ചായത്തുകളും കേന്ദ്ര- സംസ്ഥാന സർക്കാരും ഒത്തുചേർന്നാൽ മാത്രമേ ലക്കിടിയിലേയും പാമ്പാടിയിലേയും യാത്രാപ്രശ്നം തീരൂ.
ഐവർമഠം ശ്മശാനം, തിരുവില്വാമല ക്ഷേത്രം, എൻജിനീയറിംഗ് കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള ജില്ലയിലെ യാത്രക്കാരെല്ലാം സഞ്ചരിക്കുന്നത് റെയിൽവേ ഗേറ്റ് വഴിയാണ്. നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയുമാണ് ഇത്. ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രികളെയും റെയിൽവേ സ്റ്റേഷനെയും കോളജുകളെയുമാണ് പാമ്പാടി ഭാഗത്തുള്ളവർ ആശ്രയിക്കുന്നത്. അവർക്കും ലക്കിടി ഗേറ്റിനെ മറികടന്നെ പറ്റൂ.
ഇവരുടെയെല്ലാം പ്രധാന പ്രശ്നമാണ് ലക്കിടിയിലെ ഗതാഗതക്കുരുക്ക്. അതുകൊണ്ടുതന്നെ മേൽപ്പാലം വന്നാൽ ഇരുജില്ലയ്ക്കും ഉപകാരപ്പെടും.