+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ കുരുന്നുകൾക്ക് നീതി നിഷേധിക്കരുത്

അഗളി: പട്ടികവർഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്പോഴും തീരാനോവായി ചില വിശേഷങ്ങളും. ഇടയ്ക്കുവച്ചു പഠനം മുറി
ഈ കുരുന്നുകൾക്ക്   നീതി നിഷേധിക്കരുത്
അഗളി: പട്ടികവർഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്പോഴും തീരാനോവായി ചില വിശേഷങ്ങളും.

ഇടയ്ക്കുവച്ചു പഠനം മുറിഞ്ഞു പോയവർക്കും തുടർ പഠനം സാധ്യമാകാതെ അലഞ്ഞു തിരിയുന്ന പട്ടികവർഗക്കാർക്കും ഉന്നത വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഗുണഫലം ലഭിക്കാതെ നിരവധി യുവതി യുവാക്കൾ ഊരുകളിൽ അലയുന്നുണ്ട്.

അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ മാരനട്ടിയിൽ ഇരട്ടക്കുട്ടികളായ രാമനും ലക്ഷ്മണനും ഇതിനൊരു ഉദാഹരണമാണ്.മാരനിട്ടി ഊരിലെ പരേതയായ വസന്ത- ചന്ദ്രൻ ദമ്പതികളുടെ ഇളയ കുട്ടികളാണ് 13 വയസുള്ള രാമനും ലക്ഷ്മണനും.

മാരനട്ടി ഊരിൽ ഒറ്റപ്പെട്ട പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. അർധരാത്രി മദ്യപിച്ച ഭർത്താവ് വസന്തയെ വിറകുമുട്ടിക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചന്ദ്രന്‍റെ അമ്മ മരുതി പറയുന്നു.

2012 ഓഗസ്റ്റ് 25ന് പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. മദ്യലഹരിയിൽ ഭക്ഷണത്തെ ചൊല്ലി പ്രകോപിതനായാണ് ക്രൂരത നടത്തിയത്. ഒന്നര വയസുള്ള ഇരട്ടക്കുട്ടികളും ചന്ദ്രന്‍റെ അമ്മ മരുതിയുമാണ് വീട്ടിലുണ്ടായിരുന്നത്.

കൊല നടത്തുന്നത് നേരിൽ കണ്ട മരുതി കുട്ടികളെയും എടുത്ത് അയൽവാസിയുടെ കുരുമുളക് തോട്ടത്തിൽ ഓടിയൊളിച്ചു. കുഞ്ഞുങ്ങളുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായ് പൊത്തിപ്പിടിച്ച് മഴ നനഞ്ഞ് കഴിച്ചുകൂട്ടിയരാത്രി ഭീതിയോടെ മരുതി ഓർക്കുന്നു.

സംഭവത്തിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഏഴു വർഷത്തിനുശേഷം പുറത്തിറങ്ങിയ ചന്ദ്രൻ മാതാവിനോ കുട്ടികൾക്കോ രക്ഷകനായില്ല. സ്ഥിരം മദ്യം- മയക്കുമരുന്നുകൾക്ക് അടിമയായ ഇയാൾ ഇപ്പോൾ സ്ത്രീ പീഡനക്കേസിൽ റിമാൻഡിലാണ്.

എഴുപതുകാരിയായ മരുതി കൂലിപ്പണി ചെയ്തും പെൻഷൻ കൊണ്ടുമാണ് കുഞ്ഞുങ്ങളെ പൊറ്റുന്നത്. വസന്ത-ചന്ദ്രൻ ദമ്പതികൾക്ക് രാമ- ലക്ഷണന്മാരെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.
മൂത്തയാൾ ദീപ 2019 ൽ അരിവാൾ രോഗം പിടിപെട്ടു മരണപ്പെട്ടു. രണ്ടാമൻ സുരേഷ്‌കുമാർ പത്താം ക്ലാസ് കഴിഞ്ഞ് ഊരുകൾ തോറും അലഞ്ഞു നടക്കുകയാണ്. രാമനെയും ലക്ഷ്മണനെയും അട്ടപ്പാടിയിലെ ഒരു സ്വകാര്യ സ്കൂളിൽ ചേർത്തിരുന്നു.ഹോസ്റ്റലിൽ നിന്നായിരുന്നു ഇവരുടെ പഠനം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സ്കൂളിൽ നിന്നും അധികൃതർ കുട്ടികളെ പുറത്താക്കി. കുട്ടിയുടെ കൈയ്യിൽ നിന്നുപുകയില കണ്ടെത്തിയെന്ന കുറ്റത്തിലായിരുന്നു പുറത്താക്കൽ.

ഈ വർഷം ഓണപ്പരീക്ഷ എഴുതാൻ ആയില്ലെന്ന് കുട്ടികൾ പറഞ്ഞു.ആറാം ക്ലാസിൽ ആയിരുന്നു ഇവർ പഠിച്ചിരുന്നത്. കുട്ടികളുടെ തുടർപഠനത്തിന് വാതിലുകൾ മുട്ടിയെങ്കിലും ഫലം കണ്ടില്ലെന്ന് മുത്തശ്ശി പറഞ്ഞു. മരുതിയുടെ മാരനട്ടിയിലുള്ള വീട്ടിൽ നിന്നും ഇളയ മകൻ ഇവരെ തല്ലി പുറത്താക്കിയത്രേ. ഇതു സംബന്ധിച്ചു ഷോളയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.മരുതിയുടെ മകൻ പെട്ടിക്കല്ലിലുള്ള അപ്പുക്കുട്ടിയോടൊപ്പമാണ് മരുതിയും കുട്ടികളും ഇപ്പോൾ കഴിയുന്നത്.

പിറന്നുവീണ നാൾ മുതൽ പട്ടിണിയും ദുരിതവും മാത്രം രുചിച്ചു വളർന്ന പൊന്നോമനകളും പിതാവിന്‍റെ പാത തുടരുമോ എന്ന ഭീതിയിലാണ് മുത്തശ്ശിയും ഊരുനിവാസികളും.

സുരേഷ് കുമാറിന് വേണ്ട കൗൺസിലിംഗുകൾ നൽകി ഉപരി പഠനവും, രാമനും ലക്ഷ്മണനും തുടർ പഠനവും നൽകാൻ സർക്കാർ നടപടിയുണ്ടാകണമെന്നാണ് ഊരുനിവാസികളുടെ ആവശ്യം.