അഗളി: ശബരിമലയിൽ ദർശനം നടത്താനെത്തിയ അധ്യാപികയെ സ്കൂളിൽനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ അഗളി സർക്കാർ ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ യോഗം ചേർന്നു.
രണ്ടാഴ്ച മുന്പാണ് അധ്യാപിക അഗളി ഹയർസെക്കൻഡറി വിഭാഗത്തിൽ ജോയിൻ ചെയ്തത്. അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ നിന്നും നാമജപയാത്രയായെത്തിയ സംഘം ഗൂളിക്കടവ് ജംഗ്ഷനിലെത്തിയശേഷമാണ് അഗളി സ്കൂൾ പരിസരത്തെത്തിയത്. അടിയന്തിരമായി പിടിഎ വിളിച്ചുചേർത്ത് അധ്യാപികയെ നീക്കുന്നതിനുള്ള നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനനേതാവ് രവി, വിശ്വഹിന്ദു പരിഷത്ത് അട്ടപ്പാടി പ്രജണ്ഡ് സെക്രട്ടറി പി.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
അയ്യപ്പസേവാസമാജം വൈസ് പ്രസിഡന്റ് ശശി ഇടക്കാട്ടിൽ സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അധ്യാപികയെ നീക്കണമെന്ന് ആവശ്യപ്പെട്ട് യോഗം ചേർന്നു
10:56 PM Nov 12, 2018 | Deepika.com