ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിൽ എന്നും കീറാമുട്ടിയായി മാറുന്ന സ്റ്റാർട്ടിംഗ് സംവിധാനം ഇത്തവണ വിജയം. മുഹമ്മ സ്വദേശി ഋഷികേശ് തയാറാക്കിയ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചതുമൂലം വള്ളങ്ങൾ സ്റ്റാർട്ടിംഗ് പോയിന്റിൽനിന്നും പിന്നോട്ടു പോകാത്തവിധം നിശ്ചിത സ്ഥലത്തു നിർത്താനും കഴിഞ്ഞു.
ഫിനിഷിംഗ് പോയിന്റെിലും ഫോട്ടോ ഫിനിഷ് ആയിരുന്നു. സെക്കൻഡിൽ അയ്യായിരത്തിലേറെ ഫ്രെയിമുകൾ പകർത്തുന്ന കാമറയാണ് ഫോട്ടോ ഫിനിഷിംഗിൽ ഉപയോഗിച്ചത്. എങ്കിലും ചുണ്ടൻവള്ളങ്ങളുടെ രണ്ടാംപാദ മത്സരത്തിൽ അല്പം പ്രശ്നം ഉണ്ടായെങ്കിലും അത് വേഗം തന്നെ പരിഹരിക്കാൻ കഴിഞ്ഞതും നേട്ടമായി
ചെറിയൊരു
സ്റ്റാർട്ടിംഗ് ട്രബിൾ,
ഒറ്റത്തവണ മാത്രം
ആലപ്പുഴ: 66-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ വീണ്ടും സ്റ്റാർട്ടിംഗ് ട്രബിൾ. ഇക്കുറി ചുണ്ടൻ വള്ളങ്ങളുടെ രണ്ടാംഹീറ്റ്സിലായിരുന്നു സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായത്. കുട്ടമംഗലം സെന്റ് ജോസഫ് യുവദീപ്തി ബോട്ട് ക്ലബ് തുഴഞ്ഞ കരുവാറ്റ, കൈനകരി എസ്എച്ച്ബിസിയും ആറൻമുള ടിപിബിസിയും സംയുക്തമായി തുഴഞ്ഞ സെന്റ് പയസ് ടെൻത്, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട്ക്ലബ് തുഴഞ്ഞ ചന്പക്കുളം, കുപ്പപ്പുറം പള്ളാത്തുരുത്തി യംഗ് മെൻസ് ബോട്ട്ക്ലബ് തുഴഞ്ഞ ചെറുതന എന്നീ ചുണ്ടനുകളായിരുന്നു രണ്ടാംഹീറ്റ്സിൽ മത്സരിച്ചത്. മത്സരം തുടങ്ങി 200 മീറ്ററോളം മുന്നേറിയപ്പോൾ സ്റ്റാർട്ടിംഗ് പിഴവിനെ തുടർന്ന് തിരികെ വിളിക്കുകയായിരുന്നു.
പിന്നീട് വീണ്ടും നടത്തിയ ഹീറ്റ്സ് മത്സരത്തിൽ ചന്പക്കുളം വള്ളപ്പാട് മുന്നിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്കും മാർച്ച് ചെയ്തു. കഴിഞ്ഞ നെഹ്റുട്രോഫി വള്ളംകളിയിൽ സ്റ്റാർട്ടിംഗ് സംവിധാനത്തിലെ അപാകത മൂലം ഏറെ വൈകിയാണ് വള്ളംകളി അവസാനിച്ചത്.
മൊബൈൽ വെളിച്ചത്തിന്റെ സാന്നിധ്യത്തിലായിരുന്നു അന്നത്തെ ഫൈനൽ മത്സരങ്ങൾ അവസാനിച്ചതും.
ഋഷികേശിന്റെ മികവിൽ സ്റ്റാർട്ടിംഗ് സംവിധാനം മിന്നി
10:22 PM Nov 10, 2018 | Deepika.com