പുറപ്പുഴ : പഞ്ചായത്തിലെ ആറാം വാർഡിൽ കാഠാരക്കുഴി അങ്കണവാടിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികൾ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുന്നു.
30 വർഷത്തോളമായി കരിങ്കുന്നം പഞ്ചായത്തിലെ മാർക്കറ്റിൽ തളം കെട്ടി കിടന്നിരുന്ന മാലിന്യമാണ് പുറപ്പുഴ പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ അങ്കണവാടിക്കു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്നത്.
80 ലോഡോളം വരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെകൊണ്ടുവന്നുതള്ളിയത്. ശക്തമായ മഴ പെയ്താൽ മാലിന്യം ഒലിച്ച് സമീപ്രപദേശത്താകെ പടരുവാൻ സാധ്യതയുണ്ട്. മാറിക തോട്ടിലേക്ക് ഒലിച്ചിറങ്ങാനും ഇത് ഇടയാക്കും. കൂടാതെ സമീപ പ്രദേശ ങ്ങളിലെ 15ഓളം വരുന്ന കിണറുകളും ഇതുമുലം മലിനമാകും.
ഇത് ഒഴിവാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി സർവകക്ഷിയോഗം ചേർന്ന് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു.
കെ .കെ. ബാലകൃഷ്ണപിള്ള - രക്ഷാധികാരി, സുജ സലി - ചെയർമാൻ, ജോസ് ജോസഫ്, എൻ.പി. വിൻസെന്റ്, കെ.ബി. സദാശിവൻപിള്ള- വൈസ് ചെയർമാൻ, എം.എ .സോമനാഥപിള്ള -കണ്‍വീനർ, പി.എൻ. ബിജു, ശിവൻപിള്ള, രമേശൻ പിള്ള - ജോയിന്റ് കണ്‍വീനർമാർ, ലാലു കെ .രാമൻ -ഖജാൻജി ഉൾപ്പെടെ 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുറപ്പുഴയിലെ മാലിന്യ നിക്ഷേപം; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
10:07 PM Nov 10, 2018 | Deepika.com