തൊടുപുഴ: സ്വാഭാവിക റബറിന് ഉത്പാദക ചെലവിന് ആനുപാതികമായ വില കർഷകർക്ക് ലഭിക്കുന്ന സാഹചര്യം സർക്കാർ ഉണ്ടാക്കണമെന്ന് കേരള കോണ്ഗ്രസ് - എം സ്റ്റിയറിംഗ് കമ്മിറ്റി മെംബർ അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് െറജികുന്നം കോട്ട് എന്നിവർ ആവശ്യപ്പെട്ടു.
റബറിനു 245 രൂപയിൽ നിന്നും 90നും 125രൂപയ്ക്കും ഇടയിലേക്ക് വിലയിടിഞ്ഞിട്ട് അഞ്ചുവർഷം കഴിഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ 90 ലക്ഷം വരുന്ന ചെറുകിട റബർ ഉദ്പാദകരുടെ കാര്യത്തിൽ യാതൊന്നും ചെയ്യുന്നില്ല. കേരളത്തിലെ റബർ കർഷകരുടെ അധ്വാനത്തിന്റെ ഫലമായാണ് സ്വാഭാവിക റബറിന്റെ കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തതയിലെത്തിയത്.
റബർ കർഷകരോടുള്ള സർക്കാരുകളുടെ അവഗണനയുടെ ഫലമായി ഈ മേഖലയിലെ കർഷകർ കൃഷിയിൽ നിന്നും പിൻവാങ്ങുകയാണ്. ഇറക്കുമതി വെട്ടിക്കുറച്ചും സബ്സിഡി പുനസ്ഥാപിച്ചും ഉദ്പാദന വർധനവിന് ആവശ്യമായ സാന്പത്തിക സഹായം കർഷകർക്ക് ലഭ്യമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
റബറിന്റെ വിലയിടിവ്; കർഷകർക്ക് സാന്പത്തിക സഹായം ലഭ്യമാക്കണം
10:07 PM Nov 10, 2018 | Deepika.com