ഭിന്നശേഷിക്കാർക്കായുള്ള വാർഡ് സഭയിൽ പങ്കെടുത്തവർക്ക് നിൽപ്പ് ശിക്ഷ

10:07 PM Nov 10, 2018 | Deepika.com
തൊടുപുഴ: നഗരസഭയിലെ വാർഡുസഭകൾ ചേരുന്നതിനു മുന്നോടിയായുള്ള ഭിന്നശേഷിക്കാരുടെ മുനിസിപ്പൽ വാർഡുസഭയിൽ പങ്കെടുത്തവർക്ക് ഇരിക്കാൻ കസേര പോലും നൽകാതെ വലച്ചെന്നു പരാതി.

മുനിസിപ്പൽ ഓഫീസിലെ ചെറിയ ഹാളിൽ ഇന്നലെ രാവിലെ പത്തിനു തുടങ്ങിയ വാർഡുസഭയിൽ പങ്കെടുത്തവർക്ക് മണിക്കൂറുകളോളം നിൽക്കേണ്ടി വന്നസാഹചര്യമുണ്ടായി. കാഴ്ച വൈകല്യം ഉൾപ്പെടെ പലവിധ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കാണ് ഇരിപ്പിടം പോലും നൽകാതെ മുനിസിപ്പൽ അധികൃതർ ബുദ്ധിമുട്ടിച്ചത്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വാർഡുസഭ ചേർന്നത്.

മുനിസിപ്പാലിറ്റിയിൽ നിന്നും ഭിന്നശേഷിക്കാർക്കായുള്ള ആനുകൂല്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മുനിസിപ്പൽ തലത്തിൽ ഇവർക്കായി വാർഡുസഭ വിളിച്ചു ചേർക്കുന്നത്. ഈ യോഗത്തിൽ ചർച്ച ചെയ്തെടുക്കുന്നതിനു പുറമെ ഓരോ വാർഡു തലത്തിലും യോഗങ്ങൾ വിളിച്ചു ചേർത്തതിനു ശേഷമാണ് കൗണ്‍സിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ഐസിഡിഎസിന്‍റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടത്.

മുനിസിപ്പൽ ടൗണ്‍ഹാൾ മുകൾ നിലയിൽ ആയതിനാൽ സാധാരണ എപിജെ അബ്ദുൾ കലാം സ്കൂളിലെ ഹാളാണ് യോഗം ചേരാനായി ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇന്നലെ മുനിസിപ്പൽ മന്ദിരത്തിലെ താഴത്തെ നിലയിൽ തന്നെ യോഗം ചേരുകയായിരുന്നു. നഗരസഭയിലെ 35 വാർഡുകളിൽ നിന്നായി നൂറോളം പേരാണ് വാർഡുസഭയിൽ പങ്കെടുത്തത്. ഇവർക്കാണ് ഇരിപ്പിടം പോലും ഇല്ലാതെ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നത്. പരിപാടിയിൽ അതിഥികളായി പങ്കെടുത്തവരുടെ പ്രസംഗം കൂടി നീണ്ടതോടെ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാർ വലഞ്ഞു.

ഇതിനു സമീപത്തുതന്നെയുള്ള കുടുംബശ്രീയുടെ മുറിയിൽ കസേരകൾ ഉണ്ടായിരുന്നുവെങ്കിലും ഇതു പൂട്ടിയ നിലയിലായിരുന്നു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തുന്ന കാര്യത്തിൽ നഗരസഭാധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി പല കൗണ്‍സിലർമാരും പറഞ്ഞു. പരിപാടിയിൽ എത്ര പേർ പങ്കെടുക്കുമെന്നോ ഏതു രീതിയിൽ സംഘടിപ്പിക്കണമെന്ന കാര്യത്തിലോ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ മുകൾ നിലയിൽ നിർമാണ പ്രവർത്തനം നടക്കുന്നതിനാലാണ് താഴത്തെ നിലയിൽ യോഗം ചേർന്നതെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധു പറഞ്ഞു. ആളെത്തുന്ന മ ുറയ്ക്ക് കസേര ഇട്ടു നൽകിയിരുന്നുവെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.