"ആചാരക്രമങ്ങളിൽ കടന്നുകയറ്റം നടത്തുന്നത് അംഗീകരിക്കില്ല'

09:59 PM Nov 10, 2018 | Deepika.com
പാലാ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിക്കുന്ന "മതമേതായാലും വിശ്വാസം പുലരട്ടെ' കെപിസിസി ജാഥയോടനുബന്ധിച്ച് ഇന്നലെ രാവിലെ പാലായിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെയും പൗരപ്രമുഖരുടെയും സമ്മേളനം നടത്തി.
വിവിധ മതങ്ങളുടെ വിശ്വസസംരക്ഷണത്തിന് കൈകോർത്തു പോകേണ്ട ഗുരുതര കാലഘട്ടമാണിതെന്ന് ചർച്ചയ്ക്ക് തുടക്കം കുറിച്ച അൽഫോൻസാ തീർഥാടനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു. ആർഷഭാരത സംസ്കാരത്തിന്‍റെ മൂലക്കല്ലിളക്കുന്ന തീരുമാനങ്ങൾ പാടില്ലെന്നും ദുരാചാരങ്ങളെ എതിർക്കുകയല്ലാതെ വിവിധ സമൂഹങ്ങളുടെ ആചാരക്രമങ്ങളിൽ കടന്നുകയറ്റം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പാലാ ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി മഹാവൃതാനന്ദ പറഞ്ഞു. മതേതരത്വം വെല്ലുവിളി നേരിടുന്നതിൽ ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴുക്കുപുരണ്ട ശരീരം ശുചിയാക്കുന്നതുപോലെ ആന്തരിക ശുദ്ധീകരണത്തിനുവേണ്ടിയുള്ളതാണ് കുന്പസാരമെന്നും ഇതിനെക്കുറിച്ച് ഒന്നുമറിയാത്തവൻ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കൂദാശതന്നെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നത് വിലപ്പോവില്ലെന്നും ഓർത്തഡോക്സ് സഭ സീനിയർ വൈദികൻ എ.ടി. ജോർജ് കോർ എപ്പിസ്കോപ്പ ഇഞ്ചക്കാട്ടിൽ ഉദ്ബോധിപ്പിച്ചു. നാനാത്വത്തിലെ ഏകത്വമാണ് ഭാരതത്തിന്‍റെ ലോകത്തിന്‍റെ മുന്പിലെ വലിയ മഹത്വമെന്ന് സിനിമാതാരം മിയ പറഞ്ഞു.
വാഹനനികുതിയും ഇൻഷ്വറൻസ് രേഖയുമുള്ള വാഹനങ്ങൾക്ക് ശബരിമല യാത്രയ്ക്ക് കൂടുതൽ രേഖ ഏർപ്പെടുത്തിയുള്ള ഇടതുസർക്കാരിന്‍റെ പുതിയ നിർദേശം ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും അത് നിയമവിരുദ്ധമാണെന്നും പാലായിൽ ചേർന്ന സമ്മേളനം വിലയിരുത്തി.
എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി.പി. ചന്ദ്രൻ നായർ, ജോർജ് കുളങ്ങര, ഡോ. എ.ടി. ദേവസ്യ, പ്രഫ. സി.ജെ. സെബാസ്റ്റ്യൻ, ഷിബു തെക്കേമറ്റം, ഡിജോ കാപ്പൻ, ബിജി ജോജോ, അഡ്വ. സിറിയക് മേടയ്ക്കൽ, അഡ്വ. കെ.ആർ. ശ്രീനിവാസൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ടോമി മാങ്കൂട്ടം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, ബേബിച്ചൻ കുറ്റിയാങ്കൽ, ഡോ. വി. ചന്ദ്രമോഹൻ, അഡ്വ. ജോസ് ടോം, പ്രഫ. എം.എം. ഏബ്രഹാം, പുതൂർ പരമേശ്വരൻ, ജോസഫ് കളർപാറ, ബേബി പുരയിടം, വി.ജെ. ബേബി വെള്ളിയേപ്പള്ളി, ജോർജ് സന്മനസ്, ഡോ. സണ്ണി വി. സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ എക്സ് എംഎൽഎ, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, തോമസ് കല്ലാടൻ, എ.കെ. ചന്ദ്രമോഹൻ, ബിജു പുന്നത്താനം, പ്രഫ. സതീഷ് ചൊള്ളാനി, ആർ. സജീവ്, ജോബി അഗസ്റ്റിൻ, യൂജിൻ തോമസ്, റോബിൻ ഊടുപുഴ, ജേക്കബ് പാംപ്ലാനി, പ്രസാദ് കൊണ്ടൂപ്പറന്പിൽ, എം.എസ്. തോമസ്, ബിജു കുന്നുംപുറം, സന്തോഷ് കുര്യത്ത്, ശാന്താറാം, ബിബിൻ രാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.