പൊൻകുന്നം: പന്തളം കൊട്ടാരം, ക്ഷേത്രാചാര സംരക്ഷണസമിതി, വിവിധ ഹൈന്ദവസംഘടനകൾ എന്നിവ ചേർന്ന് നടത്തിയ അയ്യപ്പജ്യോതിപ്രയാണ രഥയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ശബരിമലയുടെ വിശുദ്ധി നിലനിർത്തുക, ആചാരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രഥയാത്ര. പന്തളം കൊട്ടാരം നിർവാഹകസമിതിയംഗം ശശികുമാരവർമ സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തി.
ക്ഷേത്രം ഭക്തരുടേതാണെന്നും ക്ഷേത്രത്തിലെ ആചാരങ്ങൾ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വരുമാനത്തിന്റെ പങ്ക് പറ്റുന്നവരല്ല കൊട്ടാരമെന്നും ശശികുമാരവർമ പറഞ്ഞു. വിഴിക്കിത്തോട് കവലയിൽ വിവിധ ഹൈന്ദവസംഘടനകളും ഭക്തരും ചേർന്ന് സ്വീകരണം നൽകി.
പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിലും സ്വീകരണമുണ്ടായിരുന്നു. ചിറക്കടവ് മഹാദേവക്ഷേത്ര ഗോപുരത്തിൽ ഭക്തസംഘടനകൾ രഥയാത്രയ്ക്ക് സ്വീകരണമൊരുക്കി.
രഥയാത്രയ്ക്ക് സ്വീകരണം നൽകി
09:58 PM Nov 10, 2018 | Deepika.com