കാഞ്ഞിരപ്പള്ളി: റാഞ്ചിയില്‍ നടന്ന ദേശീയ ജൂണിയര്‍ മീറ്റില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട നിര്‍മൽ സാബുവിന് ജന്മനാടായ വിഴിക്കത്തോട് പരുന്തന്‍മലയിൽ ഇന്ന് സ്വീകരണം നൽകും. സംസ്ഥാന മീറ്റിൽ നടത്ത മത്സരത്തിൽ സ്വർണം നേടിയ സൂര്യ ബിജുവിനെയും ഇതോടൊപ്പം ആദരിക്കും.
അണ്ടര്‍ 20 ലോംഗ് ജംപിലാണ് നിര്‍മല്‍ സാബു 7.45 മീറ്റര്‍ ചാടി സ്വര്‍ണത്തില്‍ മുത്തമിട്ടത്.
വിഴിക്കത്തോട് കാരിവേലില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ സാബു - മിനി ദമ്പതികളുടെ മകനായ നിര്‍മല്‍ സ്വര്‍ണത്തിലേക്ക് എടുത്തു ചാടിയപ്പോള്‍ ആഹ്ലാദം അണപൊട്ടിയത് ഇങ്ങ് വിഴിക്കത്തോട്ടിലായിരുന്നു. സാബുവിനും മിനിക്കും ഇത് പ്രാർഥനയുടെ വിജയം കൂടിയാണ്. കേരളത്തില്‍ നടന്ന ഇന്റര്‍ ക്ലബ് സ്റ്റേറ്റ് മീറ്റില്‍ ലോംഗ്ജംപില് 2006 ലെ റിക്കാര്‍ഡ് മറികടന്നാണ് നിര്‍മല്‍ റാഞ്ചിയിലേക്ക് സെലക്ഷന് നേടിയത്.
സായിയിലെ പരിശീലകനായ എം.എ ജോര്‍ജിന്റെ ശിക്ഷണത്തിലാണ് നിര്‍മല്‍ ഇപ്പോള്‍ പരിശീലനം നടത്തുന്നത്. മൂന്നിലധികം ഇവന്റുകളില്‍ മത്സരിച്ചിരുന്ന തന്നെ ലോംഗ്ജംപിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് ഇദ്ദേഹമാണെന്ന് നിര്‍മല്‍ പറയുന്നു. തിരുവനന്തപുരം എസ്എന്‍ കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാർഥിയാണ്. നിഖില്‍ സഹോദരനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വിഴിക്കിത്തോട് പരുന്തന്‍മലയില്‍ നടക്കുന്ന അനുമോദന സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അനുമോദന പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉപഹാരസമര്‍പ്പണവും നടത്തും. ഫാ. റോയി മാത്യു വടക്കേല്‍, വാർഡ് മെംബർ റിജോ വാളാന്തറ, റോസമ്മ ആഗസ്തി, അന്നമ്മ ജോസഫ്, റെജി ഒ.വി., സുരേന്ദ്രന് കാലായില്‍, പി.എസ്. ചന്ദ്രശേഖരന് നായര്‍, വി.സി. ജോസഫ്, വി.എന്‍. കൃഷ്ണ പിള്ള, വിഴിക്കിത്തോട് ജയകുമാര്‍ എന്നിവർ പ്രസം
ഗിക്കും.
ദേശീയ മീറ്റില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട നിർമൽ സാബുവിന് ഇന്ന് ജന്മനാടിന്റെ സ്വീകരണം
09:58 PM Nov 10, 2018 | Deepika.com