മാനന്തവാടി: സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി. കുർബാനയ്ക്ക് ശേഷം വികാരി ഫാ.മോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ കൊടിഉയർത്തി. ഒന്പതിന് രാവിലെ എട്ടിന് കുർബാന, വൈകുന്നേരം 4.30ന് കൽപ്പറ്റ
സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവയെ സ്വീകരിച്ചു ണ്ടുള്ള വാഹന ഘോഷയാത്ര പുറപ്പെടും. 5.15ന് ദ്വാരക സെന്റ് അൽഫോൻസാ പള്ളിയിൽ മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം ബാവായെ സ്വീകരിക്കും. 6.30 ന് സപ്തതി മന്ദിര കൂദാശ.
10ന് രാവിലെ 8.30ന് കാതോലിക്കാബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന. സാംസ്കാരിക സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് അധ്യക്ഷത വഹിക്കും.
കനിവ് ചികിത്സ സഹായ പദ്ധതിയുടെ ഭാഗമായി ഏഴ് വിദ്യാർഥികൾക്ക് 10,000 രൂപ വീതം നൽകും. പരുമല തിരുമേനിയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം, കാതോലിക്കാ ബാവയുടെ ശ്ലൈഹിക വാഴ്വ്, നേർച്ച ഭക്ഷണം എന്നിവ ഉണ്ടാകും. 11ന് രാവിലെ 8.30 കുർബാന, 10ന് കൊടിയിറക്കൽ. ആദ്യമായി മാനന്തവാടിയിലെത്തുന്ന ബാവായുടെ സ്വീകരണപരിപാടിയും പെരുന്നാളും വിജകരമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. മോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ, ട്രസ്റ്റി ജോണ്സണ് ആല്യാട്ടുകുടി, സെക്രട്ടറി ഐസക്ക് ആല്യാട്ടുകുടി, സന്തോഷ് മൂശാപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓർമ്മ പെരുന്നാളും സപ്തതി ആഘോഷവും ആരംഭിച്ചു
11:52 PM Nov 05, 2018 | Deepika.com