പുൽപ്പള്ളി: സ്വകാര്യ ബസിൽ പുൽപ്പള്ളിയിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ഇരുളം കോളനിയിലെ അപ്പു (21), കുട്ടൻ (33), തെങ്ങുംമൂട് കുന്ന് കോളനിയിൽ ശിവൻ (25), ഇരുളം കോളനിയിലെ സുധി (24), സുബീഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകുന്നേരമാണ് ഫാന്റസി എന്ന സ്വകാര്യബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുളം ഓർക്കടവ് ചാരുപറന്പിൽ നിജു (37), ബന്ധുവായ സുരേന്ദ്രൻ (57) എന്നിവർക്ക് വെട്ടേറ്റത്. ബസിനുള്ളിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പുൽപ്പള്ളി ഏരിയപ്പള്ളിയിൽ വച്ചായിരുന്നു സംഭവം. നിജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടതുകൈയുടെ ഞരന്പുകൾ അറ്റുപ്പോയ അവസ്ഥയിലായതിനാൽ നിജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പരിക്കേറ്റ സുരേന്ദ്രൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ സുരേന്ദ്രന്റെ ഇടതു കൈയ്യുടെ ഞരന്പ് അറ്റിരുന്നു. പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മടങ്ങുകയായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോൾ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സുരേന്ദ്രന് വെട്ടേറ്റത്.
പുൽപ്പള്ളി സിഐ അനന്ത കൃഷ്ണൻ, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷണം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. കേസിലെ ഒന്നാം പ്രതിയായ അപ്പുവിനെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. ഉടൻ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ച വൈകുന്നേരമാണ് ഫാന്റസി എന്ന സ്വകാര്യബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുളം ഓർക്കടവ് ചാരുപറന്പിൽ നിജു (37), ബന്ധുവായ സുരേന്ദ്രൻ (57) എന്നിവർക്ക് വെട്ടേറ്റത്. ബസിനുള്ളിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പുൽപ്പള്ളി ഏരിയപ്പള്ളിയിൽ വച്ചായിരുന്നു സംഭവം. നിജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടതുകൈയുടെ ഞരന്പുകൾ അറ്റുപ്പോയ അവസ്ഥയിലായതിനാൽ നിജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പരിക്കേറ്റ സുരേന്ദ്രൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ സുരേന്ദ്രന്റെ ഇടതു കൈയ്യുടെ ഞരന്പ് അറ്റിരുന്നു. പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മടങ്ങുകയായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോൾ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സുരേന്ദ്രന് വെട്ടേറ്റത്.
പുൽപ്പള്ളി സിഐ അനന്ത കൃഷ്ണൻ, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷണം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. കേസിലെ ഒന്നാം പ്രതിയായ അപ്പുവിനെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. ഉടൻ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കും.