പുൽപ്പള്ളി: ലഹരി കടത്തുമായി ബന്ധപ്പെട്ട് നിത്യവും കേസുകളുണ്ടാകുന്ന പുൽപ്പള്ളി, പെരിക്കല്ലൂർ കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസ് ആരംഭിക്കാൻ നടപടി വേണമെന്ന് ആവശ്യം.
കേരള - കർണാടക അതിർത്തിയോട് ചേർന്ന പഞ്ചായത്തുകളിലൂടെയുള്ള ലഹരി കൈമാറ്റവും വിപണനവും നിയന്ത്രിക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്ന് അധികൃതർക്ക് ബോധ്യമുണ്ടെങ്കിലും പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല.
വടുവഞ്ചാൽ മുതൽ കൊളവള്ളി വരെ അതിർത്തിയുള്ള ബത്തേരി എക്സൈസ് റേഞ്ച് പരിധിയിൽ പുൽപ്പള്ളി, കേണിച്ചിറ, ബത്തേരി, അന്പലവയൽ, മീനങ്ങാടി, നൂൽപുഴ എന്നിവിടങ്ങളിലായി ആറ് പോലീസ് സ്റ്റേഷനുകളും ഓരോയിടത്തും ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളുമുണ്ട്. എന്നാൽ പ്രദേശത്തിന്റെ ചുമതലയുള്ള എക്സൈസ് റേഞ്ചിൽ ആവശ്യത്തിന് ജോലിക്കാരും വാഹനങ്ങളുമില്ല.
ഒരു മൊബൈൽ സ്ക്വാഡ് മാത്രമാണ് താലൂക്കിലുള്ളത്. ഈ വാഹനമാണ് പലപ്പോഴും ലഹരി കേസ് പിടികൂടുന്നതും. ഇപ്പോൾ മൊബൈൽ സ്ക്വാഡിന്റെ പോക്കും വരവും മനസിലാക്കിയാണ് ലഹരി കടത്ത്.
പുൽപ്പള്ളിയോ മുള്ളൻകൊല്ലിയോ കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസ് ആരംഭിക്കണമെന്ന ദീർഘകാലത്തെ ആവശ്യം നടപ്പാക്കിയില്ല. ഇതിനാവശ്യമായ സ്ഥലസൗകര്യം മുള്ളൻകൊല്ലി പഞ്ചായത്ത് വാഗ്ദാനം ചെയ്തിരുന്നു.
അടിയന്തരമായി പുൽപ്പള്ളി മേഖലയിൽ എക്സൈസ് ഓഫീസ് ആരംഭിച്ച് വർധിച്ചു വരുന്ന ലഹരി കടത്ത് തടയുവാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരള - കർണാടക അതിർത്തിയോട് ചേർന്ന പഞ്ചായത്തുകളിലൂടെയുള്ള ലഹരി കൈമാറ്റവും വിപണനവും നിയന്ത്രിക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്ന് അധികൃതർക്ക് ബോധ്യമുണ്ടെങ്കിലും പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല.
വടുവഞ്ചാൽ മുതൽ കൊളവള്ളി വരെ അതിർത്തിയുള്ള ബത്തേരി എക്സൈസ് റേഞ്ച് പരിധിയിൽ പുൽപ്പള്ളി, കേണിച്ചിറ, ബത്തേരി, അന്പലവയൽ, മീനങ്ങാടി, നൂൽപുഴ എന്നിവിടങ്ങളിലായി ആറ് പോലീസ് സ്റ്റേഷനുകളും ഓരോയിടത്തും ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളുമുണ്ട്. എന്നാൽ പ്രദേശത്തിന്റെ ചുമതലയുള്ള എക്സൈസ് റേഞ്ചിൽ ആവശ്യത്തിന് ജോലിക്കാരും വാഹനങ്ങളുമില്ല.
ഒരു മൊബൈൽ സ്ക്വാഡ് മാത്രമാണ് താലൂക്കിലുള്ളത്. ഈ വാഹനമാണ് പലപ്പോഴും ലഹരി കേസ് പിടികൂടുന്നതും. ഇപ്പോൾ മൊബൈൽ സ്ക്വാഡിന്റെ പോക്കും വരവും മനസിലാക്കിയാണ് ലഹരി കടത്ത്.
പുൽപ്പള്ളിയോ മുള്ളൻകൊല്ലിയോ കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസ് ആരംഭിക്കണമെന്ന ദീർഘകാലത്തെ ആവശ്യം നടപ്പാക്കിയില്ല. ഇതിനാവശ്യമായ സ്ഥലസൗകര്യം മുള്ളൻകൊല്ലി പഞ്ചായത്ത് വാഗ്ദാനം ചെയ്തിരുന്നു.
അടിയന്തരമായി പുൽപ്പള്ളി മേഖലയിൽ എക്സൈസ് ഓഫീസ് ആരംഭിച്ച് വർധിച്ചു വരുന്ന ലഹരി കടത്ത് തടയുവാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.