+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വയനാടിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും’

കൽപ്പറ്റ: തനത് കാലാവസ്ഥയും പ്രത്യേക ഭൂമിശാസ്ത്രവുമുള്ള വയനാടിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസംപൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാ
കൽപ്പറ്റ: തനത് കാലാവസ്ഥയും പ്രത്യേക ഭൂമിശാസ്ത്രവുമുള്ള വയനാടിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഹൈടെക് സിറ്റിയായ ബംഗളൂരു ഉൾപ്പെടെ നഗരങ്ങളിൽനിന്നു വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. നല്ല ആതിഥേയ മര്യാദകളാണ് വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്.

ഈ ശൈലി വിടാതെ പിന്തുടരണം. വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് നാടിനെക്കുറിച്ച് കൂടുതൽ അറിയാൻ കുങ്കിച്ചിറ മ്യൂസിയം ഉതകും. സന്പന്നമായ പൈതൃകങ്ങളുടെ വിശാലമായ കാഴ്ചകളാണ് കുങ്കിച്ചിറയെ വ്യത്യസ്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പദ്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമനെ ആദരിച്ചു. ഒ.ആർ. കേളു എംഎൽഎ മുഖ്യാതിഥിയായി. കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കുങ്കിച്ചിറ ബ്രോഷർ പ്രകാശനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കെ. ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ തരേഷ്, വാർഡ് അംഗം പ്രീത രാമൻ, മ്യൂസിയം-മൃഗശാല ഡയറക്ടർ എസ്. അബു, സൂപ്രണ്ട് പി.എസ്. പ്രിയ രാജൻ എന്നിവർ പ്രസംഗിച്ചു.