കൃഷിനാശമുണ്ടായ സ്ഥലങ്ങൾ കൃഷിമന്ത്രി സന്ദർശിക്കണം: എൻ.ഡി. അപ്പച്ചൻ

11:51 PM Nov 05, 2018 | Deepika.com
പുൽപ്പള്ളി: പ്രളയക്കെടുതി മൂലം കർഷകരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാക്കുന്നില്ലെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം എൻ.ഡി. അപ്പച്ചൻ. മുള്ളൻകൊല്ലി കൃഷിഭവന് മുന്നിൽ കർഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മഴക്കെടുതി മൂലം പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കോടിക്കണക്കിന് രൂപയുടെ കൃഷികളാണ് നശിച്ചത്.
ഇതു മൂലം കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കാർഷിക വിളകൾ പുർണമായി നശിച്ചതോടെ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാവാതെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. കാർഷിക മേഖലയിലെ കൃഷിനശമുണ്ടായ സ്ഥലങ്ങൾ കൃഷിമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ച് കൃഷി നാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി.ഡി. സജി, വി.ഡി. ജോസ്, ജോസ് കണ്ടംതുരത്തി, ജോയി വാഴയിൽ, ജി.കെ. ജോർജ്, എൽദോസ് കരിപ്പാക്കുടി, സാബു മങ്ങാട്ടുക്കുന്നേൽ, ലിസി സാബു വർഗീസ് കൊളാശേരി, പി.ജെ. അഗ്സതി, വി.ടി. തോമസ്, സുനിൽ പാലമറ്റം, ശിവരാമൻ പാറക്കുഴി, ജോർജ് എടപ്പാട്ട്, ബീന കരുമാംക്കുന്നേൽ, മനേജ് ഉതുപ്പാൻ, പി.ആർ. അജിത്, ജോയി മങ്ങാട്ടുക്കുന്നേൽ, വിജയൻ തോപ്രാംക്കുടി, പി.ആർ. മണി, പി. ചകുര്യൻ, ജോസ് കുളിരുപറന്പിൽ, ജോസഫ് തച്ചുപ്പുര, എന്നിവർ പ്രസംഗിച്ചു.