തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ഭാരതീയ ചികിത്സാ വകുപ്പ് ബാലമുകുളം, പ്രസാദം പദ്ധതികൾ നടപ്പിലാക്കുന്ന ു

11:51 PM Nov 05, 2018 | Deepika.com
കൽപ്പറ്റ: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ബാലമുകുളം, പ്രസാദം പദ്ധതികൾ നടപ്പിലാക്കുന്നു. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം. നിലവിൽ 1,500 വിദ്യാർഥികൾക്ക് ഇവയുടെ ഗുണം ലഭിക്കുന്നുണ്ട്. വിദ്യാർഥികളിൽ വിളർച്ചയും അനുബന്ധ രോഗങ്ങളും ഉ·ൂലനം ചെയ്യുകയാണ് പ്രസാദം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ അധ്യയന വർഷം 500 വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പൊതുജനാരോഗ്യം മുൻനിർത്തി വിവിധ പദ്ധതികളാണ് ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പ് നടത്തുന്നത്. ഇതിലൊന്നാണ് രക്തപരിശോധന, സ്കാനിംഗ് എന്നിവയിലൂടെ കരൾരോഗം മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുകയും യഥാസമയം ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന കരൾരോഗമുക്തി പദ്ധതി. കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി, സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രി, പാതിരിച്ചാൽ ഗവ.ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ഈ പദ്ധതിയുടെ സേവനം ലഭ്യമാണ്.
ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആയുഷ്യം ചികിത്സാപദ്ധതി കൽപ്പറ്റയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. പ്രമേഹം, രക്താതിമർദം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുടെ ഗുരുതരാവസ്ഥ കുറയ്ക്കുകയും ദിനചര്യയിലും ആഹാരകാര്യങ്ങളിലും ബോധവത്കരണം നൽകുകയുമാണ് ആയുഷ്യം പദ്ധതി ലക്ഷ്യം. അരിവാൾ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന സിക്കിൾസെൽ അനീമിയ യൂണിറ്റും ശാരീരിക-മാനസിക-ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യോഗ യൂണിറ്റും ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
വൃദ്ധസദനങ്ങളിൽ ചികിത്സ ലഭ്യമാക്കുന്ന വയോഅമൃതം പദ്ധതി പ്രവർത്തനം ജില്ലയിൽ പുരോഗമിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വൃദ്ധമന്ദിരത്തിൽ കൃത്യമായ ഇടവേളകളിൽ മെഡിക്കൽ സംഘമെത്തി പരിശോധിക്കും. ഒൗഷധങ്ങൾ, ചികിത്സാക്രമങ്ങൾ, യോഗ പരിശീലനം, കൗണ്‍സലിംഗ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. ആദ്യഘട്ടത്തിൽ കണിയാന്പറ്റ സർക്കാർ വൃദ്ധ വികലാംഗ സദനം അന്തേവാസികളെയാണ് പദ്ധതി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തി സ്പെഷാലിറ്റി യൂണിറ്റുകളും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്നു. കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി, സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രി, പാതിരിച്ചാൽ ഗവ. ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ പഞ്ചകർമ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഗർഭാവസ്ഥ മുതൽ കൗമാരം വരെയുള്ളവർക്കു വേണ്ടിയുള്ള കൗമാരഭൃത്യം യൂണിറ്റ് സുൽത്താൻ ബത്തേരി ആശുപത്രിയിലുണ്ട്. ജനനവൈകല്യം, വളർച്ചാവൈകല്യം ഉൾപ്പെടെ രോഗങ്ങൾക്ക് ഇവിടെ മികച്ച ചികിത്സ ലഭിക്കും. മാനസിക രോഗികൾക്ക് പഞ്ചകർമ, കൗണ്‍സലിംഗ് എന്നിവയും ഉൾപ്പെടുന്ന ചികിത്സ ലഭ്യമാക്കാൻ തുടങ്ങിയ മാനസികം യൂണിറ്റ് ജില്ലാ ആശുപത്രിയിലുണ്ട്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രസൂതിതന്ത്രം യൂണിറ്റ് പാതിരിച്ചാൽ ആശുപത്രിയിലുണ്ട്.
എല്ലാ പ്രായത്തിലുമുണ്ടാവുന്ന സ്ത്രീരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകുകവഴി ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൽപ്പറ്റ ജില്ലാ ആശുപത്രിയിൽ വയോജന ക്ഷേമത്തിനായി ജെറിയാട്രിക് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
നടപ്പുവർഷം ഭാരതീയ ചികിൽസാ വകുപ്പ് നാലു പുതിയ പദ്ധതികൾ ആരംഭിക്കും.രാരീരം, ആയുഷ് ഗ്രാമം, സ്നേഹധാര, ആനോ റെക്ടൽ ക്ലിനിക് എന്നിവയാണ് പദ്ധതികൾ. ഗർഭിണി പരിചര്യ, പ്രസവാനന്തര പരിചരണം, നവജാത ശിശുപരിചരണം എന്നിവ ആയുർവേദ രീതിയിൽ ലഭ്യമാക്കുകയാണ് രാരീരം പദ്ധതിയിലൂടെ ചെയ്യുന്നത്.
ഗർഭകാലചര്യ, മുലയൂട്ടലിന്‍റെ പ്രാധാന്യം, കുഞ്ഞുങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങൾ, ശിശുക്കളുടെ ആഹാരരീതി എന്നിയെക്കുറിച്ചുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഇതു നടപ്പിലാക്കുന്നത്. മാനന്തവാടി ബ്ലോക്കിലെ പഞ്ചായത്തുകളിൽ പ്രാവർത്തികമാക്കുന്നതാണ് ആയുഷ് ഗ്രാമം പദ്ധതി. ആയുർവേദ ജീവിതശൈലിയുടെ പ്രചാരണമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
സാന്ത്വനപരിചരണ രംഗത്ത് ആയുർവേദത്തിന്‍റെ പുത്തൻ ചുവടുവയ്പാണ് സ്നേഹധാര. ഇതിനായി ആയുർവേദ വകുപ്പിലെ ജീവനക്കാർ ഉൾപ്പെട്ട ഹോം കെയർ ടീം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കും. പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിലെ രക്ഷാസൂത്രം പോലുള്ള ചികിത്സാമാർഗങ്ങൾ വഴി രോഗശമനം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നതാണ് ആനോ റെക്ടൽ ക്ലിനിക്. കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇതിന്‍റെ സേവനം ലഭ്യമാകും.