ഓപ്പറേഷൻ അനന്തയ്ക്ക് ശാപമോക്ഷം; രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കും

10:44 PM Nov 05, 2018 | Deepika.com
ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയ്ക്ക് ഇനി ശാപമോക്ഷം. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി പുനരാരംഭിക്കും. ഒറ്റപ്പാലം താലൂക്ക്തലത്തിൽ പദ്ധതി വ്യാപിപ്പിച്ചു നഗരത്തിനുള്ളിൽ തുടങ്ങിവച്ച പദ്ധതി മറ്റ് രണ്ടിടത്തുകൂടി ഉടനേ ആരംഭിക്കും.
ഇക്കാര്യങ്ങളിൽ തീരുമാനമായതായി ഒറ്റപ്പാലം സബ് കളക്ടർ അറിയിച്ചു.
നേരത്തെ നോട്ടീസ് നല്കി സർവേ പൂർത്തിയാക്കിയ ഭാഗങ്ങളിലാണ് ഒഴിപ്പിക്കൽ നടപടി പുനരാരംഭിക്കുന്നത്.
ഒറ്റപ്പാലം നഗരത്തിനുള്ളിലെ ചില കൈവശക്കാർ രണ്ടുവർഷംമുന്പ് നേടിയ സ്റ്റേ ഉത്തരവ് നീക്കം ചെയ്തു കിട്ടാൻ നിയമപരമായ നടപടി ഉടനേ തുടങ്ങും. രണ്ടുവർഷംമുന്പ് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി റവന്യൂവകുപ്പിന്‍റെ നിർദേശപ്രകാരം ടി.ബി.റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടം ഉടമ പൊളിച്ചുനീക്കിയിരുന്നു.
സമീപത്തെ ചില കച്ചവടക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
സ്വകാര്യവ്യക്തികൾക്കു പുറമേ സഹകരണ സ്ഥാപനവും പൊതുമേഖലാ ബാങ്കും സ്റ്റേ ഉത്തരവു നേടിയിരുന്നു. തടസം നീക്കാൻ റവന്യൂവകുപ്പിന്‍റെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങൾ ഉണ്ടാകാതിരുന്നതും തിരിച്ചടിയായി.
ഒറ്റപ്പാലം സബ് കളക്ടർ തന്നെയാണ് ഇപ്പോൾ പദ്ധതി പുനരാരംഭിക്കുന്നതിനു തുടക്കം കുറച്ചിരിക്കുന്നത്.
പദ്ധതി പ്രാബല്യത്തിൽ വരികയും അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്യുന്നതോടെ ഒറ്റപ്പാലത്തിന്‍റെ മുഖച്്ഛായ മാറുന്ന തരത്തിൽ നഗരവികസനം സാധ്യമാകുമെ ന്നാണ് കണക്കുകൂട്ടൽ.