ശബരിമല വിഷയം: യുഡിഎഫ് നയവിശദീകരണ യോഗം നടത്തി

10:09 PM Nov 05, 2018 | Deepika.com
അടിമാലി: ശബരിമല വിഷയത്തിലൂടെ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കുറുക്കുവഴിയാണ് ബിജെപിയും സിപിഎമ്മും ലക്ഷ്യമിടുന്നതെന്നും ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല വിഷയത്തെ സംബന്ധിച്ച നയവിശദീകരണ യോഗം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കാൻ ഇടതുമുന്നണി കൂടുതൽ തിടുക്കം കാട്ടിയത് ദുരൂഹമാണ്. വിഷയത്തിലൂടെ ബിജെപിയും സിപിമ്മും സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ദേശീയപാതയോരത്ത് നിന്നും മദ്യശാല നീക്കണമെന്ന വിധി നടപ്പാക്കാൻ നാലു മാസം എടുത്തു. എന്നാൽ ശബരിമല വിഷയത്തിൽ വിധി പ്രസ്ഥാവിച്ച ദിവസം മുതൽ സംസ്ഥാനത്ത് സർക്കാർ നടപടി തുടങ്ങി. സംസ്ഥാന സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണിത്. വിശ്വാസികളെ എതിർത്തുകൊണ്ട് സർക്കാരിന് മുന്നോട്ടു പോകാൻ കഴിയില്ല. ബിജെപിയുടെ നിലപാട് രാഷ്ടീയ നേട്ടംമാത്രമാണ്. ഇതിന്‍റെ തെളിവാണ് തിങ്കളാഴ്ച പുറത്ത് വന്നത്. അയ്യപ്പനെ പിടിച്ച് രാഷ്ടീയം കളിക്കേണ്ട ഗതികേട് യുഡിഎഫിന് ഇല്ല. 82 വർഷമായി ക്ഷേത്ര പ്രവേശനം ആഘോഷിക്കാത്ത ഇടതു മുന്നണി ഈ വർഷം സർക്കാർ നേരിട്ടാണ് ഇത് ആഘോഷിക്കുന്നത്. മുൻകാലങ്ങളിൽ കോണ്‍ഗ്രസാണ് ഇത്ആഘോഷിച്ചിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
യോഗത്തിൽ ജില്ലാ ചെയർമാൻ എസ്.അശോകൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, പി.ജെ. ജോസഫ് എംഎൽഎ, ഇബ്രാംഹിം കുട്ടി കല്ലാർ, എ.കെ. മണി, ടി.എം. സലിം, ജോണി നെല്ലൂർ, കെ. ബാബു, കെ.എ. കുര്യൻ, അലക്സ് കോഴിമല, ഇ.എം. ആഗസ്തി, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ,കെ.എസ്. സിയാദ്, ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.