ബന്ധുനിയമനം സർക്കാർ നയം : യൂത്ത് കോണ്‍ഗ്രസ്

10:07 PM Nov 05, 2018 | Deepika.com
തൊടുപുഴ: ഒരു വശത്ത് നിയമന നിരോധനവും മറു വശത്ത് ബന്ധു നിയമനവുമാണ് ഇടതു സർക്കാരിന്‍റെ നയമെന്ന് വ്യക്തമായതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ സ്വന്തം ബന്ധുവിനെ നിയമിച്ച മന്ത്രി കെ.ടി. ജലീൽ എത്രയും പെട്ടെന്ന് രാജി വയ്ക്കണം. ഇ.പി. ജയരാജൻ സ്വന്തം ബന്ധുവിനെ നിയമിച്ചതിനു ശേഷം വിജിലൻസിനെ സ്വാധീനിച്ച് കേസിൽ നിന്നും രക്ഷപ്പെട്ടതുപോലെ ഇക്കാര്യത്തിലും രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തി. വിജിലൻസ് ക്ലിയറൻസും കേന്ദ്ര തലത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ തെരഞ്ഞെടുപ്പുമില്ലാതെ ഉന്നത നിയമനം നടത്തിയാൽ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.