കടനാട്ടിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ; കൂറുമാറിയ അംഗത്തിനു വിപ്പ് നൽകി

09:57 PM Nov 05, 2018 | Deepika.com
കടനാട്: കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11 നു ഗ്രാമപഞ്ചായത്ത് കൗൺസിൽ ഹാളിലാണു തെരഞ്ഞെടുപ്പ്. ളാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി പ്രസാദ് വരണാധികാരിയായിരിക്കും.
എൽഡിഎഫിനും യുഡിഎഫിനും ഏഴു വീതം അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിൽ കോൺഗ്രസിലെ സണ്ണി മുണ്ടനാട്ട് നറുക്കെടുപ്പിലൂടെ പ്രസിഡന്‍റാവുകയായിരുന്നു. രണ്ടര വർഷത്തിനുശേഷം പ്രസിഡന്‍റിനെതിരേ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരികയും യുഡിഎഫിലെ കോൺഗ്രസ് അംഗം കൂറുമാറി വോട്ടു രേഖപ്പെടുത്തിയതോടെ അവിശ്വാസം പാസാകുകയും ചെയ്തു. നാളെ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയ കോൺഗ്രസ് അംഗം റെജിമോൻ കരിന്പാനിക്കു ഡിസിസി നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് കേരള കോൺഗ്രസ്-എമ്മിലെ ബേബി ഉറുന്പുകാട്ടും എൽഡിഎഫിലെ ജയ്സൺ പുത്തൻകണ്ടവും മത്സരിക്കാനാണു സാധ്യത.
എൽഡിഎഫ്-ഏഴ്, യുഡിഎഫിൽ കോൺഗ്രസ്-നാല്, കേരള കോൺഗ്രസ്-എം- മൂന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. ഇതിൽ കോൺഗ്രസിലെ റെജിമോൻ കൂറുമാറിയതോടെ യുഡിഎഫിന്‍റെ അംഗബലം ആറായി ചുരുങ്ങി.