എരുമേലി: ശബരിമല വിഷയത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളുടെ ഫോൺ നമ്പറുകൾ പോലീസ് നിരീക്ഷിക്കുന്നെന്ന് അഭ്യൂഹം. ഇതോടെ വേറെ സിം കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയ നേതാക്കൾ പോലീസിനെ കബളിപ്പിക്കാൻ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറുകളിൽ സാധാരണ വിളികൾ മാത്രമാക്കിയെന്ന് പറയുന്നു.
കാനനപാത പോലീസ് വലയത്തിൽ
എരുമേലി: വിലക്ക് ലംഘിച്ച് ശബരിമലയിലെത്താൻ പരമ്പരാഗത കാനന പാതകൾ ഉപയോഗിക്കുമെന്ന സൂചന മുൻ നിർത്തി പോലീസ് കാട് കയറിയപ്പോൾ ഊടു വഴികളേറെ. പമ്പയ്ക്ക് അപ്പുറത്ത് നീലിമലയിലും സന്നിധാനത്തും എത്താൻ പമ്പാവാലിയിൽ നദിയുടെ കരയിലൂടെ പഴയ വഴി ഉണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ ഇവിടെയും കാവലിനും ഭക്തരെ പരിശോധിച്ച് കടത്തിവിടുന്നതിനുമായി നിരീക്ഷണം ഏർപ്പെടുത്തി. തുടർന്ന് വനപാലകരുമായി ബന്ധപ്പെട്ട പോലീസ് കണ്ടത് പിന്നെയും രഹസ്യ വഴികൾ. നിലയ്ക്കലിൽ പോലീസ് കാണാതെ സഞ്ചരിക്കാൻ അട്ടത്തോട് ചെന്നെത്തുന്ന വഴിയും തിരുവാഭരണം കൊണ്ടുപോകുന്ന മറ്റൊരു വഴിയും കണ്ടെത്തി. ഇതോടെ ഈ വഴികളും നിയന്ത്രണത്തിലും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
തേനീച്ച കോളനി വിതരണം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബി കീപ്പേഴ്സ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തേനീച്ച കോളനിയുടെ രണ്ടാഘട്ട വിതരണം 15 ന് നടത്തും.10ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547 20 5685.
പോലീസ് നിരീക്ഷണം തുടങ്ങിയപ്പോൾ നേതാക്കൾ 'നമ്പർ 'മാറ്റി
09:54 PM Nov 05, 2018 | Deepika.com