പ്രളയക്കെടുതി പുനരധിവാസ പ്രവർത്തനം അവലോകനം ചെയ്തു

10:12 PM Nov 04, 2018 | Deepika.com
ഇടുക്കി: പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ജില്ലാകളക്ടർ കെ. ജീവൻ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തിൽ വില‍യിരുത്തി.
പ്രകൃതി ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്കും വീടും സ്ഥലവും നഷ്ടമായവർക്കുമുള്ള സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും യോഗം തീരുമാനിച്ചു. വീടുനിർമാണവും സ്ഥലം വാങ്ങുന്നതും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഏഴിനകം പഞ്ചായത്ത് - ബ്ലോക്ക് തലത്തിലുള്ള യോഗം ചേരും. ഇതുവരെ ജിയോ ടാഗ് പൂർത്തിയാക്കാൻ കഴിയാത്തവരെ ഉൾപ്പെടുത്തുന്നതിനും സൗകര്യം ഏർപ്പെടുത്തണമെന്നു ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലയിൽ പൂർണമായി വീട് നഷ്ടപ്പെട്ട 1597 പേരിൽ സമ്മതപത്രം നൽകിയ 164 ൽ 42 പേർക്കാണ് ആദ്യഗഡു നൽകിയിട്ടുള്ളത്.