കോലാനിയിൽ വെയിറ്റിംഗ് ഷെഡില്ല; യാത്രക്കാർ ദുരിതത്തിൽ

10:12 PM Nov 04, 2018 | Deepika.com
തൊടുപുഴ: കോലാനിയിൽ വെയിറ്റിംഗ് ഷെഡില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കോലാനി- വെങ്ങല്ലൂർ ബൈപ്പാസ് വന്നതോടെ ജംഗ്ഷൻ വികസനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റുകയായിരുന്നു.
റോഡ് നവീകരിച്ച് ട്രാഫിക്ക് ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും വെയിറ്റിംഗ് ഷെഡ് മാത്രം യാഥാർഥ്യമായില്ല. ഇപ്പോൾ പലഭാഗത്തേക്കും പോകേണ്ട യാത്രക്കാർ കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്.
കൃത്യ സ്ഥലം നിർണയിക്കാത്തിനാൽ ഡ്രൈവർമാർ ബസ് തോന്നും പടി നിർത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പാലാ, കോട്ടയം ഭാഗത്തുനിന്നും വരുന്ന ബസുകൾ ട്രാഫിക്ക് ഐലന്‍റിനു സമീപം നിർത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കോലാനിയിൽ മൂന്ന് വെയിറ്റിംഗ് ഷെഡുകൾ അടിയന്തരമായി നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നു കോലാനി സൗത്ത് റസിഡൻഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ എ.എൻ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പി.എസ്. സുധീഷ്, എം.പി. ജോയി, ഇ.എം. ടെജിമോൻ, എൻ. ബിജുകുമാർ, കെ.എച്ച്. രതീഷ് എന്നിവർ പ്രസംഗിച്ചു.