ഇത് വലിയമാവ് കോളനി; ദുരിതംപേറി ഇവിടെ കുറേ മനുഷ്യർ

10:10 PM Nov 04, 2018 | Deepika.com
കുളമാവ്: പരാധീനതകളുടെ നടുവിൽ വലിയമാവ് ആദിവാസിക്കുടിയിലെ 55 കുടുംബങ്ങൾ. അറക്കുളം പഞ്ചായത്തിലെ നാലാംവാർഡിൽപെട്ട മുത്തിയുരുണ്ടയാറിനും പാറമടയ്ക്കുമിടയിലായി ഇടുക്കി വനമേഖലയിലാണ് വലിയമാവ് ആദിവാസി കോളനി. ഇവർക്ക് പ്രധാനറോഡിൽ എത്തിച്ചേരുന്നതിനുള്ള ഏകമാർഗം വലിയമാവ് - വൈശാലി റോഡാണ്.
മൂന്നുകിലോമീറ്റർ ദൂരമുള്ള റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഈ റോഡ് ടാറിംഗ് നടത്തുന്നതിന് പണം അനുവദിക്കുന്നവർക്കുമാത്രമേ വോട്ടു ചെയ്യുകയുള്ളുവെന്ന് ഇവർ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ ജലരേഖയായി.
ജീപ്പ് മാർഗം സാഹസികമായി മാത്രമേ ഇവിടെയെത്താൻ സാധിക്കൂ. 800 രൂപയെങ്കിലും മുടക്കണം ജീപ്പിൽ ഇവിടെയെത്താൻ. പ്രായമേറിയ ആളുകളാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും. രോഗിയെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുമന്നുകൊണ്ടു പോകേണ്ട സ്ഥിതിയാണുള്ളത്. കൂലിപ്പണിയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാനമാർഗം. അതും ദൂരസ്ഥലങ്ങളിൽപോയി ജോലി ചെയ്യണം. വനത്താൽ ചുറ്റപ്പെട്ടുകഴിയുന്ന ഇവിടെ കാട്ടുമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. കൃഷി നടത്തിയാൽ കാട്ടാനയും കാട്ടുപന്നിയും നശിപ്പിക്കും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഇവിടേയ്ക്കുള്ള റോഡിന്‍റെ കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്തതല്ലാതെ മറ്റു നിർമാണ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. വനസംരക്ഷണ സമിതി നടത്തിയ കോണ്‍ക്രീറ്റ് പൂർണമായി തകർന്ന നിലയിലാണ്. വീടുകൾ മഴപെയ്ത് ചോർന്നൊലിക്കുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റും ഓലയും ഉപയോഗിച്ചാണ് നനയാതെ സൂക്ഷിക്കുന്നത്. ആദിവാസികളുടെ സംരക്ഷണ ചുമതലയുള്ള പട്ടികവർഗ വകുപ്പ് ഇവിടേക്കു തിരിഞ്ഞുനോക്കാറില്ല.
ജലനിധി പദ്ധതിയുടെ പൈപ്പുകൾ ഇറക്കിയെങ്കിലും പണി പൂർത്തിയാക്കിയിട്ടില്ല. കുറച്ചുഭാഗത്ത് മാത്രമാണ് വൈദ്യുതിയുള്ളത്. വനത്തിലൂടെയുള്ള റോഡായതിനാൽ ടാറിംഗ് നടത്താൻ വനംവകുപ്പ് അനുമതി നൽകുന്നില്ല. ഏതാനും വീട്ടുകാർക്ക് മാത്രമാണ് ഭവനനിർമാണത്തിനുള്ള സഹായം ലഭിച്ചിട്ടുള്ളത്. ഈ തുകകൊണ്ട് നിർമാണസാമഗ്രികൾ കൊണ്ടുവരുന്നതിനുള്ള വാഹനക്കൂലി കൊടുക്കാൻപോലും തികയില്ല.
ഇവിടെയുള്ള കുട്ടികൾ സ്കൂളിൽ പോകുന്നത് അഞ്ചുകിലോമീറ്റർ കാൽനടയായാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി കുളമാവിൽ എത്തണം. വൈശാലി -വലിയ മാവ് - ഉപ്പുകുന്ന് റോഡ് കോണ്‍ക്രീറ്റുചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ ഇവിടേക്കുള്ള ദുരിതയാത്രയ്ക്ക് അറുതിയാകുമെന്ന് കോളനി വാസികൾ പറയുന്നു.