രാജ്കുമാറിനെ കണ്ടെത്താനായില്ല

10:08 PM Nov 04, 2018 | Deepika.com
മറയൂർ: സുഹൃത്തുക്കളുമായി പാന്പാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട അഗ്നിരക്ഷാ സേന ജീവനക്കാരനെ 20 ദിവസം കഴിഞ്ഞിട്ടും കണ്ടെത്തുവാൻ കഴിഞ്ഞില്ല. തിരുവനന്തപുരം ഐഎസ്ആർഒയിൽ ഫയർഫോഴ്സ് ജീവനക്കാരൻ ദേവികുളം സ്വദേശി രാജ്കുമാറാണ് പാന്പാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായത്.
നൂറുമീറ്ററിലധികം വെള്ളത്തിലൂടെ ഒഴുകിപ്പോയിട്ടും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനു മുകളിലുള്ള തടയണയ്ക്കു സമീപത്താണ് സുഹൃത്തുക്കളോടൊപ്പം രാജ്കുമാർ കുളിക്കാനിറങ്ങിയത്.
കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽനിന്നും മുങ്ങൽ വിദഗ്ധസംഘം, മൂന്നാറിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനാ, എറണാകുളത്തുനിന്നും നാവികസേന തുടങ്ങിയവർ പാന്പാറിലെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.