മണിമല ആശുപത്രിക്ക് പുതിയ കെട്ടിടം: തറക്കല്ലിടിൽ ഇന്ന്

10:02 PM Nov 04, 2018 | Deepika.com
മണിമല: മണിമല പ്രൈമറി ഹെല്‍ത്ത് സെന്‍ററിനുള്ള പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടീല്‍ ഇന്ന് രാവിലെ ഒന്പതിന് നടക്കും. എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മണിമല ആശുപത്രി പരിസരത്ത് നടക്കുന്ന തറക്കല്ലീടില്‍ കര്‍മം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ലിതാ ഷാജി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആശാ ജോയി, ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ്, വാര്‍ഡ് മെംബര്‍ ഷൈനി ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.

മോട്ടോർ പ്രവർത്തനരഹിതം: കംഫർട്ടു സ്റ്റേഷൻ അടച്ചുപൂട്ടലിന്‍റെ വക്കിൽ

പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് നേരിട്ട് നടത്തുന്ന കംഫർട്ട് സ്റ്റേഷൻ വെള്ളം ഇല്ലാത്തതിനാൽ അടച്ചുപൂട്ടലിന്‍റെ വക്കിൽ. സ്റ്റാൻഡിൽ തന്നെയുള്ള കുഴൽക്കിണറിന്‍റെ മോട്ടറും രാജേന്ദ്ര മൈതാനത്തെ മോട്ടോറും കഴിഞ്ഞ ഒരു മാസത്തോളമായി പ്രവർത്തിക്കുന്നില്ല. ഇതു മൂലം വെള്ളം ഉന്തുവണ്ടിയിൽ എത്തിക്കേണ്ട അവസ്ഥയിലാണ്. 200 ലിറ്റർ വെള്ളം എത്തിക്കുന്നതിന് 60 രൂപയാണു നിരക്ക്. പത്തു വീപ്പയിലുള്ള വെള്ളം തിർന്നാലും 600 രൂപാ കംഫർട്ടൂ സ്റ്റേഷനിൽ ലഭിക്കാറില്ല. വെള്ളം കുറവായതിനാൽ കംഫർട്ട് സ്റ്റേഷൻ വൃത്തിഹീനമാണ്.