വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

02:22 AM Nov 04, 2018 | Deepika.com
ആറ്റിങ്ങൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറക്കട കൈലാത്തുകോണം ഇടക്കലത്തില്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ പരമേശ്വരി(52)യാണ് മരിച്ചത്. വ്യാഴം രാത്രി ഒന്പതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 31 ന് ഉച്ചയോടെ മംഗലാപുരത്ത് നിന്നും ഭർത്താവിനൊപ്പം സ്കൂട്ടറിൽ ചെമ്പകമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ഇവരുടെ വാഹനത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്ക് പരിക്ക് പറ്റിയ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കൈലാത്ത്കോണത്തെ വസതിയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം ബാലരാമപുരത്തെ കുടുംബവീട്ടിൽ സംസ്കരിച്ചു. മക്കൾ:സതി,ജ്യോതി. മരുമക്കൾ:ശ്രീനി,വിഷ്ണു.മംഗലാപുരം പോലീസ് കേസ് എടുത്തു.