പേരൂർക്കട: ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള റെയില്‍വേയുടെ മേല്പാലവും പരിസരവും വൈകുന്നേരമാകുന്നതോടുകൂടി സാമൂഹ്യ വിരുധരുടെ പിടിയിലെന്ന് പരാതി.
ഇരുട്ട് വീഴുന്നതോടെ പ്രദേശം മദ്യപാനികളും, കഞ്ചാവടക്കമുള്ള ലഹരി വില്‍പ്പനക്കാരുടെ നിയന്ത്രണത്തിലാകുമെന്നാണ് സമീപവാസികള്‍ പറയുന്നത്. നിരവധി ആള്ക്കാര് കാല്‍നടയായി ചെട്ടികുളങ്ങരഭാഗത്തു നിന്നും തകരപ്പറമ്പ്, ശ്രീകണേ്ഠശ്വരം, വഞ്ചിയൂര്‍ , കൈതമുക്ക് ഭാഗങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ ആശ്രയിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റെയില്‍വേ നിര്‍മിച്ച ഈ ഇരുമ്പുപാലം തന്നെയാണ്.
ഇപ്പോഴുള്ള സാഹചര്യത്തില്‍ സാമൂഹ്യ വിരുധരുടെ ശല്ല്യം ഭയന്ന് പലരും ഇതുവഴി വരാറില്ല. രാത്രിയുടെ മറവില്‍ പാലത്തിലും റെയില്‍വേ പാളത്തോടും ചേര്‍ന്ന് വന്‍ തോതില്‍ മാലിന്യ നിക്ഷേപവും നടക്കുന്നു.
പൊലീസ് രാത്രികാലങ്ങളില്‍ പടോളിങ് നടത്താറുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് സാമൂഹ്യ വിരുധര്‍ പ്രദേശത്ത് അഴിഞ്ഞാടാറുള്ളതെന്നാണ് പരാതി.
ഇരുട്ട് വീഴുന്നതോടെ പ്രദേശം മദ്യപാനികളും, കഞ്ചാവടക്കമുള്ള ലഹരി വില്‍പ്പനക്കാരുടെ നിയന്ത്രണത്തിലാകുമെന്നാണ് സമീപവാസികള്‍ പറയുന്നത്. നിരവധി ആള്ക്കാര് കാല്‍നടയായി ചെട്ടികുളങ്ങരഭാഗത്തു നിന്നും തകരപ്പറമ്പ്, ശ്രീകണേ്ഠശ്വരം, വഞ്ചിയൂര്‍ , കൈതമുക്ക് ഭാഗങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ ആശ്രയിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റെയില്‍വേ നിര്‍മിച്ച ഈ ഇരുമ്പുപാലം തന്നെയാണ്.
ഇപ്പോഴുള്ള സാഹചര്യത്തില്‍ സാമൂഹ്യ വിരുധരുടെ ശല്ല്യം ഭയന്ന് പലരും ഇതുവഴി വരാറില്ല. രാത്രിയുടെ മറവില്‍ പാലത്തിലും റെയില്‍വേ പാളത്തോടും ചേര്‍ന്ന് വന്‍ തോതില്‍ മാലിന്യ നിക്ഷേപവും നടക്കുന്നു.
പൊലീസ് രാത്രികാലങ്ങളില്‍ പടോളിങ് നടത്താറുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് സാമൂഹ്യ വിരുധര്‍ പ്രദേശത്ത് അഴിഞ്ഞാടാറുള്ളതെന്നാണ് പരാതി.