വെള്ളറട: മാസങ്ങള്‍ക്കു മുന്‍പ് നിര്‍മാണോദ്ഘാടനം നടന്ന കീഴാറൂർ-നെട്ടണി റോഡ് ശോച്യാവസ്ഥയില്‍. പുനര്‍നിര്‍മാണം ആരംഭിക്കുന്നതുമില്ല. റോഡില്‍ എവിടെ നോക്കിയാലും കുഴികളാണ്. റോഡിന്റെ ശോച്യാവസ്ഥകാരണം മഴയത്ത് അപകടങ്ങളും പതിവാകുന്നു.
റോഡു ദുരവസ്ഥയിലായിട്ടും കഴിഞ്ഞ ഏപ്രിലില്‍ കീഴാറൂര്‍, നെട്ടണി, അരുവിക്കര റോഡിന്റെ ആധുനികരീതിയിലുള്ള നിര്‍മാണത്തിനുള്ള ഉദ്ഘാടനം ആറാട്ടുകുഴിയില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചിരുന്നു. ഏഴ് കിലോമീറ്ററോളം വരുന്ന റോഡ് 10 കോടി രൂപ ചെലവഴിച്ച് നവീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കരാര്‍ ഏറ്റെടുത്ത കമ്പനി നിര്‍മാണത്തില്‍നിന്നു മാറി.
ഇതോടെ റോഡിന്റെ അവസ്ഥ പഴയപടിയായി. റോഡിൽ ചില ഭാഗത്ത് മഴക്കാലങ്ങളിൽ കാല്‍നടപോലും ദുഷ്കരമാണ്. രാത്രി സമയങ്ങളിൽ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഏറെ തിരക്കുള്ള ഈ റൂട്ടില്‍ വിവിധ ഡിപ്പോകളില്‍ നിന്നുള്ള നിരവധി ബസ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്.
റോഡിന്റെ ശോച്യാവസ്ഥകാരണം സര്‍വീസുകളില്‍ ഭൂരിഭാഗവും നിര്‍ത്തിവെച്ച നിലയിലാണ്. കിഴക്കേക്കോട്ടയില്‍നിന്ന് ഊരൂട്ടമ്പലം, പോങ്ങുംമൂട്, കീഴാറൂര്‍, ഒറ്റശേഖരമംഗലം റൂട്ടില്‍ ദിവസേന നാലു ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു.
അവയെല്ലാം ഇപ്പോള്‍ നിലച്ചു. വെള്ളറട ഡിപ്പോയില്‍നിന്ന് കീഴാറൂര്‍,പോങ്ങുംമൂടേ, ചീനിവിള വഴി തിരുവനന്തപുരത്തേക്ക് മൂന്ന് സര്‍വീസുകള്‍, കാട്ടാക്കടയില്‍നിന്ന് ഒറ്റശേഖരമംഗലം വഴി കീഴാറൂര്‍ സര്‍ക്കുലര്‍ സര്‍വീസ് എന്നിവയും നിര്‍ത്തി.
ബസ് സര്‍വീസുകള്‍ നിര്‍ത്തിയത് വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള യാത്രികരെ വലയ്ക്കുന്നുണ്ട്. പലതവണ ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡു ദുരവസ്ഥയിലായിട്ടും കഴിഞ്ഞ ഏപ്രിലില്‍ കീഴാറൂര്‍, നെട്ടണി, അരുവിക്കര റോഡിന്റെ ആധുനികരീതിയിലുള്ള നിര്‍മാണത്തിനുള്ള ഉദ്ഘാടനം ആറാട്ടുകുഴിയില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചിരുന്നു. ഏഴ് കിലോമീറ്ററോളം വരുന്ന റോഡ് 10 കോടി രൂപ ചെലവഴിച്ച് നവീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കരാര്‍ ഏറ്റെടുത്ത കമ്പനി നിര്‍മാണത്തില്‍നിന്നു മാറി.
ഇതോടെ റോഡിന്റെ അവസ്ഥ പഴയപടിയായി. റോഡിൽ ചില ഭാഗത്ത് മഴക്കാലങ്ങളിൽ കാല്‍നടപോലും ദുഷ്കരമാണ്. രാത്രി സമയങ്ങളിൽ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഏറെ തിരക്കുള്ള ഈ റൂട്ടില്‍ വിവിധ ഡിപ്പോകളില്‍ നിന്നുള്ള നിരവധി ബസ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്.
റോഡിന്റെ ശോച്യാവസ്ഥകാരണം സര്‍വീസുകളില്‍ ഭൂരിഭാഗവും നിര്‍ത്തിവെച്ച നിലയിലാണ്. കിഴക്കേക്കോട്ടയില്‍നിന്ന് ഊരൂട്ടമ്പലം, പോങ്ങുംമൂട്, കീഴാറൂര്‍, ഒറ്റശേഖരമംഗലം റൂട്ടില്‍ ദിവസേന നാലു ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു.
അവയെല്ലാം ഇപ്പോള്‍ നിലച്ചു. വെള്ളറട ഡിപ്പോയില്‍നിന്ന് കീഴാറൂര്‍,പോങ്ങുംമൂടേ, ചീനിവിള വഴി തിരുവനന്തപുരത്തേക്ക് മൂന്ന് സര്‍വീസുകള്‍, കാട്ടാക്കടയില്‍നിന്ന് ഒറ്റശേഖരമംഗലം വഴി കീഴാറൂര്‍ സര്‍ക്കുലര്‍ സര്‍വീസ് എന്നിവയും നിര്‍ത്തി.
ബസ് സര്‍വീസുകള്‍ നിര്‍ത്തിയത് വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള യാത്രികരെ വലയ്ക്കുന്നുണ്ട്. പലതവണ ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.