സ്വർണേന്ദുവിന്‍റെ മരണം: പോലീസ് അന്വേഷണം ആരംഭിച്ചു

01:14 AM Nov 04, 2018 | Deepika.com
വിഴിഞ്ഞം: ഹാജർ തികയാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയില്ലെന്നറിഞ്ഞ വിഷമത്തിൽജീവനൊടുക്കിയ കൊൽക്കത്ത സ്വദേശി സ്വർണേന്ദു മുഖർജി (18)യുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

സ്വർണേന്ദുവിന്‍റെ മരണവിവരമറിഞ്ഞ ഇന്നലെ അച്ഛൻ ദിയാതാ മുഖർജിയും അമ്മ സ്വാഗത മുഖർജിയും കോവളം സ്റ്റേഷനിൽ എത്തി കോളജ് അധികൃതരാണ് മകന്‍റെ മരണത്തിനുത്തരവാദികളെന്ന് ആരോപിച്ച് കോവളം പോലീസിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ച പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് അന്വേഷണമാരംഭിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉച്ചയോടെ സ്വർണേന്ദുവിന്‍റെ മൃതശരീരം ശാന്തികവാടത്തിൽ സംസ്കരിച്ചു.കോളജ് അധികൃതരുടെ നിരുത്തരവാദത്തിനെതിരേ ഇന്നലെയും പ്രതിഷേധമുയർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

ഗേറ്റ് തള്ളിത്തുറന്ന് കമ്പസിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.