സർക്കാർ നടപടി ജനദ്രോഹപരം: കർഷക കോണ്‍ഗ്രസ്

11:55 PM Nov 03, 2018 | Deepika.com
കൽപ്പറ്റ: കാലവർഷക്കെടുതിയെത്തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങൾ സംഭാവന ചെയ്ത വസ്തുക്കൾ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് നശിപ്പിച്ച സർക്കാർ നടപടി ജനദ്രോഹപരമാണെന്ന് കർഷക കോണ്‍ഗ്രസ്. ആവശ്യക്കാർക്ക് യഥാസമയത്ത് വിതരണം ചെയ്യാതെ കാലാവധി കഴിയുന്നതുവരെ കാത്ത് വച്ച് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും നശിപ്പിച്ചത് ന്യായീകരിക്കാനിവില്ല. ദാനം കില്ലിയ വസ്തുക്കൾപ്പോലും യഥാസമയം വിതരണം ചെയ്യാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പാവപ്പെട്ടവർക്ക് അർഹതപ്പെട്ട സഹായം നൽകാതെ കർഷക ജനതയെയും തൊഴിലാളികളെയും വഞ്ചിക്കുന്ന സർക്കാർ മാപ്പുപറയണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. വി.എൻ. ശശീന്ദ്രൻ, ടോമി തേക്കുമല, പി.എം. ബെന്നി, ബൈജു ചാക്കോ, ജോസ് കാരനിരപ്പേൽ, ബാബു പന്നിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.