കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോസ്ഥനെതിരേ പരാതി നൽകിയിട്ടും നടപടിയില്ലെന്ന്

11:54 PM Nov 03, 2018 | Deepika.com
മാനന്തവാടി: കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്നു കാവുംമന്ദം ചെന്നലോട് മേടക്കുന്നേൽ സാബു വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ നടപടി വൈകിയാൽ കോടതിയ സമീപിക്കുമെന്നു സാബു അറിയിച്ചു.
2016 ഡിസംബർ മൂന്നിനാണ് അന്നത്തെ പടിഞ്ഞാറത്തറ അഡീഷണൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നലോട് മൈലാടൻകുന്ന് ക്ലബ് പരിസരത്തുനിന്നു തന്നെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. മദ്യവിൽപ്പന ആരോപിച്ചായിരുന്നു പോലീസ് നടപടി. വിവരം അറിഞ്ഞ സ്റ്റേഷനിൽ എത്തിയ സഹോദരനോട് പെറ്റിക്കേസായി ചാർജ് ചെയ്യാമെന്നും 10,000 രൂപ നൽകണമെന്നും അഡീഷണൽ എസ്ഐ ആവശ്യപ്പെട്ടു.
പലരിൽനിന്നു കടം വാങ്ങി സഹോദരൻ 5,000 രൂപ നൽകി. പോലീസ് ഉദ്യോഗസ്ഥൻ 5,000 രൂപ കൂടി ആവശ്യപ്പെട്ടെങ്കിലും നൽകാനായില്ല. ഇതേത്തുടർന്നു കൃത്രിമ തെളിവുകൾ ഉണ്ടാക്കി കേസ് ചാർജു ചെയ്തു. 2018 സെപറ്റംബർ 19ന് കേസ് മാനന്തവാടി അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയത്.
പരാതിയിൽ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടതനുസരിച്ച് വകുപ്പുതല അന്വേഷണത്തിനു മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിനു മുന്പാകെ രേഖകൾ ഹാജരാക്കിയിട്ടും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
പോലീസ് കള്ളക്കേസെടുത്തതുമൂലം തനിക്ക് 18 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. കൈക്കൂലി നൽകിയ 5,000 രൂപ തിരികെ ആവശ്യപ്പെട്ടപ്പോൾ ചെലവായെന്നുപറഞ്ഞ് അഡീഷണൽ എസ്ഐ ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നും സാബു പറഞ്ഞു.