നഗരസഭാ ഓഫീസിൽ വിജിലൻസ് പരിശോധന

11:22 PM Nov 03, 2018 | Deepika.com
ഏറ്റുമാനൂർ : നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ തീർപ്പാകാത്ത ബിൽഡിംഗ് പെർമിറ്റുകൾ കണ്ടെത്തി. ബിൽഡിംഗ് പെർമിറ്റുകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ചട്ടം. എൽഎസ്ജിഡി സെക്‌ഷനിലെ ഫയലുകളാണ് കൂടുതൽ പരിശോധിച്ചത്.
കഴിഞ്ഞ ദിവസം നഗരസഭയിലെ 10 ജീവനക്കാരും സെക്രട്ടറിയും ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം കൂട്ട അവധിയെടുത്ത് ഇറങ്ങി പോയിരുന്നു. വൈറ്റ്നർ ഉപയോഗിച്ച് ഹാജർ ബുക്ക് തിരുത്തിയത് പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധനകൾ വൈകുന്നേരം വരെ തുടർന്നു.
വിജിലൻസ് കോട്ടയം യൂണിറ്റ് ഇൻസ്പെക്ടർ എസ്.എസ്. ബൈജുവിന്‍റെ നേതൃത്വത്തിൽ എഎസ്ഐമാരായ ജയകുമാർ, ജയചന്ദ്രൻ, സിവിൽപോലീസ്ഓഫിസർ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഏറ്റുമാനൂരിലും പരിശോധന നടത്തിയതെന്ന് വിജിലൻസ് സംഘം അറിയിച്ചു.