പിടികൂടിയത് നൂറ് അബ്കാരികേസുകൾ

10:39 PM Nov 03, 2018 | Deepika.com
ആലപ്പുഴ: അനധികൃത മദ്യത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടേയും ഉത്പാദനവും വിതരണവും തടയുന്നതിനായി കഴിഞ്ഞമാസം എക്സൈസ് ജില്ലയിൽ നടത്തിയ 1,085 പരിശോധനകളുടെ അടിസ്ഥാനത്തിൽ 100 അബ്കാരി കേസുകളും, 76 എൻഡിപിഎസ് കേസുകളും രജിസ്റ്റർ ചെയ്തു. 192 പേരെ പ്രതികളാക്കിയതിൽ 164 പേരെ അറസ്റ്റ് ചെയ്ത് വിവിധ കോടതികളിൽ ഹാജരാക്കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. പരിശോധനയിൽ 15 ലിറ്റർ ചാരായവും 95.675 ലിറ്റർ വിദേശമദ്യവും 850 ലിറ്റർ കോടയും 8.986 കഞ്ചാവും 28 ഗ്രാം ഹാഷിഷും 0.084 ഗ്രാം എംഡിഎംഎയും 67 നൈട്രോസെഫാം ഗുളികകളും 63.53 ലിറ്റർ അരിഷ്ടവും 6.5 ലിറ്റർ ബിയറും 10,000 പാക്കറ്റ് വ്യാജസിഗററ്റ്, 18.8 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു. അനധികൃത മദ്യഉത്പാദനവും വിതരണവും തടയുന്നതുമായി ബന്ധപ്പെട്ട് 2,276 വാഹനങ്ങൾ പരിശോധിക്കുകയും കേസിൽ ഉൾപ്പെട്ട പത്തുവാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
29 പാൻ - മസാല കടകളിലും, ഏഴു മെഡിക്കൽ സ്റ്റോറുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ 14 തവണയും പരിശോധന നടത്തി. ജില്ലയിലെ കളളുഷാപ്പുകളിൽ നടത്തിയ പരിശോധനകളിൽ ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിന് എട്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞമാസം പോലീസുമായി ചേർന്ന് പത്ത് സംയുക്ത പരിശോധനകളും നടത്തി. പൊതുജനങ്ങൾ നൽകിയ പരാതികളുടേയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആറു കേസുകൾ വിവിധ റേഞ്ചുകളിലായി രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച കുറ്റത്തിന് 40 കേസുകളും രജിസ്റ്റർ ചെയ്തു. കഴിഞ്ഞമാസം 191 കോട്പ കേസുകൾ രജിസ്റ്റർ ചെയ്യുകയും 38,200/- രൂപ പിഴയീടാക്കുകയും ചെയ്തു. അനധികൃത മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വിതരണവും തടയുന്നതുമായി ബന്ധപ്പെട്ടുള്ള ജില്ലാതല ജനകീയ കമ്മിറ്റിയിലാണ് എക്സൈസ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ മുരളീധരൻ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ഡെപ്യൂട്ടി എക് സൈസ് കമ്മീഷണർ എക്സൈസ് വകുപ്പിന്‍റെ റിപ്പോർട്ടും ആന്‍റീ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ കുട്ടപ്പൻ പോലീസ് പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജോണ്‍ മാടവന, ഹക്കിം മുഹമ്മദ് രാജാ, പി.വി. ജേക്കബ് പ്ലാമൂട്ടിൽ, ബേബി പാറക്കാടൻ, പി.എൻ. ഇന്ദ്രസേനൻ, ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലൈലാരാജു എന്നിവർ പ്രസംഗിച്ചു.